the digital signature of the temple city

“ലഹരിക്ക് റെഡ് കാർഡ്; ഫുട്ബോളിന് ഗോൾഡൻ കിക്ക് – ഗുരുവായൂരിൽ ലഹരിവിരുദ്ധ തൂഫാനുമായി യൂത്ത് കോൺഗ്രസ്”

കായിക ലഹരി ജയിക്കട്ടെ, മയക്കുമരുന്ന് തോൽക്കട്ടെ; തൂഫാൻ ഗോൾ കിക്കിന് ജനപങ്കാളിത്തം” ലഹരി മാഫിയക്കെതിരെ ശക്തമായ സന്ദേശവുമായി ഗുരുവായൂരിൽ യുവജനങ്ങളുടെ ഫുട്ബോൾ ഐക്യദാർഢ്യ പരിപാടി

ഗുരുവായൂർ: ലോകമെമ്പാടും ഫുട്ബോൾ ആവേശം അലയടിക്കുന്ന വേളയിൽ യുവതലമുറയെ കാർന്നുതിന്നുന്ന മയക്കുമരുന്ന് ലഹരിക്കെതിരെ ശക്തമായ സന്ദേശം ഉയർത്തി ഗുരുവായൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച “തൂഫാൻ ഗോൾ കിക്ക്” പരിപാടി ശ്രദ്ധേയമായി. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ലഹരിവിരുദ്ധ “തൂഫാൻ” കാമ്പയിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് “ഫുട്ബോൾ ആണ് ലഹരി” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ഗുരുവായൂർ പടിഞ്ഞാറേ നടയിൽ നടന്ന പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി. എസ്. സൂരജ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം യുവജനങ്ങളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിൽ കായികരംഗത്തേക്കും ആരോഗ്യകരമായ ജീവിതശൈലിയിലേക്കും യുവതലമുറയെ ആകർഷിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കായികവിനോദങ്ങളും സാമൂഹിക ഇടപെടലുകളും ലഹരിക്കെതിരായ ഏറ്റവും ഫലപ്രദമായ പ്രതിരോധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൂഫാൻ ഗോൾ കിക്ക് ക്യാമ്പയിനിൽ പങ്കെടുത്തവർക്കുള്ള സമ്മാന വിതരണം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിഖിൽ ജി. കൃഷ്ണൻ നിർവഹിച്ചു. യുവാക്കൾക്കിടയിൽ കായികബോധവും സാമൂഹിക ഉത്തരവാദിത്തവും വളർത്തിയെടുക്കുന്നതിന് ഇത്തരം പരിപാടികൾ വലിയ പ്രചോദനമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രഞ്ജിത്ത് കെ. കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ യു.ഡി.എഫ് മണ്ഡലം ചെയർമാൻ പ്രതീഷ് ഓടാട്ട് മുഖ്യാതിഥിയായി പങ്കെടുത്തു. കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ എ. കെ. ഷൈമിൽ, പി. കെ. ഷനാജ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പരിപാടിയുടെ വിജയത്തിനായി യൂത്ത് കോൺഗ്രസ് നേതാക്കളായ മനീഷ് നീലിമന, ആനന്ദ് രാമകൃഷ്ണൻ, അനിൽകുമാർ ചാമുണ്ടേശ്വരി, രാകേഷ് നെൻമിനി, കൃഷ്ണകുമാർ, അതുൽ ദാസ്, വിപിൻ വലങ്കര, ആദിത്യൻ എന്നിവർ നേതൃത്വം നൽകി.

കായികമേഖലയെ ലഹരിവിരുദ്ധ പോരാട്ടത്തിന്റെ വേദിയാക്കി മാറ്റിയ തൂഫാൻ ഗോൾ കിക്ക് പരിപാടി യുവജനങ്ങൾക്കിടയിൽ വലിയ ആവേശം സൃഷ്ടിക്കുകയും ലഹരിക്കെതിരായ സാമൂഹിക പ്രതിബദ്ധതയുടെ ശക്തമായ സന്ദേശം സമൂഹത്തിന് പകർന്നു നൽകുകയും ചെയ്തു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts