the digital signature of the temple city

ഭക്തിയും കലാവൈഭവവും ഒരുമിച്ചുചേർന്ന മഹോത്സവം; തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ മകരചൊവ്വ മഹോത്സവം വർണ്ണാഭമായി

പകൽപൂരത്തിന്റെ താളലയങ്ങളിൽ ക്ഷേത്രമുറ്റം ത്രസിച്ചു; ഗജവീരന്മാരും വാദ്യഘോഷവും ഒരുമിച്ചുചേർന്ന ദിവ്യാഘോഷം ഭക്തിസാഗരമായി

- Advertisement - Guruvayoor image

തിരുവെങ്കിടം: തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ മകരചൊവ്വ മഹോത്സവം ആചാരാനുഷ്ഠാനങ്ങളുടെ സമൃദ്ധിയോടെയും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തോടെയും വർണ്ണാഭമായി ആഘോഷിച്ചു. നാനാഭാഗങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യം മഹോത്സവത്തിന് പ്രത്യേക ശോഭ പകർന്നു.

1000415006

ഉച്ചക്ക് നടന്ന പകൽപൂരമാണ് മഹോത്സവത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. ഗുരുവായൂർ ദേവസ്വം കൊമ്പൻ പീതാംബരൻ തിടമ്പേറ്റി എഴുന്നെള്ളിയതോടെ ഉത്സവപ്പറമ്പ് ഉന്മാദഭരിതമായി. വാദ്യവിദ്വാൻ കോട്ടപ്പടി സന്തോഷ് മാരാർ പ്രമാണം വഹിച്ചു നയിച്ച മേളത്തിൽ ഷൺമുഖൻ തെച്ചിയിൽ, ഗുരുവായൂർ ജയപ്രകാശ്, ഗുരുവായൂർ സേതു, ഉണ്ണികൃഷ്ണൻ എടവന, പ്രദീപ് നെടിയേടത്ത് എന്നിവർ സാരഥ്യം നൽകി. മേളത്തിന്റെ താളലയങ്ങൾ ഭക്തഹൃദയങ്ങളെ ആനന്ദത്തിൽ ആഴ്ത്തി.

1000415005

തുടർന്ന് ദേവീ സവിധത്തിൽ നടന്ന നടക്കൽപ്പറ സമർപ്പണം ഏറെ ശ്രദ്ധേയമായി. നൂറുകണക്കിന് വ്യത്യസ്തമായ വിഭവങ്ങളാൽ നിറഞ്ഞ നിറപറകൾ ഭക്തർ ഭക്തിയോടെ സമർപ്പിച്ചു. ദേവീ സ്വരൂപമായ ക്ഷേത്ര കോമരം ശ്രീധരൻ വെളിച്ചപ്പാട് വെളിച്ചപ്പെട്ട് ചടങ്ങുകൾക്ക് ആത്മീയ തിളക്കം പകർന്നു.

1000415008

മഹോത്സവത്തിന്റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ ഏഴോളം പ്രാദേശിക പൂരാഘോഷകമ്മിറ്റികളുടെ നേതൃത്വത്തിൽ എണ്ണം പറഞ്ഞ ഗജവീരന്മാരുടെ അണിനിരപ്പ്, വർണ്ണാഭമായ വരവ് പൂരങ്ങൾ, വിവിധ താളവാദ്യങ്ങൾ എന്നിവ ഉത്സവത്തിന് മിഴിവേകി. ദേവീ സംഗമം, താഴ്ത്തെ കാവ് വേല, തായമ്പക, കേളി, നാദസ്വരം, ലക്ഷാർച്ചന, അഷ്ടപദി, അന്നദാനം, കൂട്ടിയെഴുന്നെള്ളിപ്പ്, പാന എന്നിവയും ഭക്തിപൂർവം നടന്നു.

1000414998

ഉത്സവത്തിന്റെ സംഘാടനത്തിനും വിജയത്തിനും ശശിവാറണാട്ട്, സേതു തിരുവെങ്കിടം, പ്രഭാകരൻ മണ്ണൂർ, ബാലൻ വാറണാട്ട്, ഇ. രാജു, ശിവൻ കണിച്ചാടത്ത്, ഹരി കൂടത്തിങ്കൽ, അനന്തകൃഷ്ണർ, പി. ഹരിനാരായണൻ, രാജു പെരുവഴിക്കാട്ട് എന്നിവർ നേതൃത്വം നൽകി.

ആചാരപാരമ്പര്യവും കലാസാംസ്‌കാരിക വൈഭവവും ഭക്തിയുടെ തീവ്രതയും ഒരുമിച്ചുചേർന്ന തിരുവെങ്കിടാചലപതി ക്ഷേത്ര മകരചൊവ്വ മഹോത്സവം ഭക്തജനങ്ങളുടെ മനസ്സുകളിൽ ദീർഘകാലം നിലനിൽക്കുന്ന ഓർമ്മകളായി മാറി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts