the digital signature of the temple city

വർഷങ്ങൾക്ക് ശേഷം കണ്ണന്റെ മുമ്പിൽ ചിലങ്ക അണിഞ്ഞ് അമ്മമാർ

മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ഹൃദയസ്പർശിയായ അരങ്ങേറ്റം

- Advertisement - Guruvayoor image

ഗുരുവായൂർ: വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഗുരുവായൂരിലെ മേൽപ്പത്തൂർ ഓഡിറ്റോറിയം സാക്ഷിയായത് ഹൃദയസ്പർശിയായൊരു നൃത്താവിഷ്കാരത്തിനാണ്. കണ്ണന്റെ സന്നിധാനത്ത് അമ്മമാർ വീണ്ടും ചിലങ്ക അണിഞ്ഞ്, താളത്തിനൊത്ത് കാൽ പതിച്ച്, മനോഹരമായൊരു നൃത്താവിസ്മയം പ്രേക്ഷകർക്ക് സമ്മാനിച്ചു.

1003062408

ഗുരു സുനിൽകുമാർ കല്ലാട്ടിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ശ്രീ ഭഗവതി നൃത്ത വിദ്യാലയത്തിലെ കുട്ടികളുടെ നൃത്ത അരങ്ങേറ്റത്തിന്റെ ഭാഗമായി അമ്മമാരുടെ ഈ അവതരണം സംഘടിപ്പിക്കപ്പെട്ടു. കുട്ടികളുടെ ആദ്യ അരങ്ങേറ്റത്തിനൊപ്പം അമ്മമാരുടെ ഈ നിർത്താവിഷ്കാരം, ഒരു പ്രത്യേക തനിമ നൽകി.

1003062421

ഇന്ന് വൈകീട്ട് ക്ഷേത്രത്തിലെ ശീവേലിക്ക് ശേഷമാണ് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വേദി നിറഞ്ഞത്. ഗുരുവായൂരിൽ വർഷങ്ങളായി തിരുവാതിരകളി അവതരിപ്പിച്ചു വരുന്ന കൃഷ്ണാമൃതം തിരുവാതിരക്കളി സംഘം അംഗങ്ങളാണ് ഈ പരിപാടിയുടെ ആത്മാവ്. ഇവരുടെ അവതരണം പ്രേക്ഷകർക്കു പഴയ ഓർമ്മകളുടെ മണിമുഴക്കമായി.

ഗുരുവായൂർ ഉത്സവങ്ങൾക്ക് വർഷംതോറും ഇവർ തിരുവാതിരകളി അവതരിപ്പിക്കാറുണ്ട്. ഏറെകാലത്തിനുശേഷം കണ്ണന്റെ മുമ്പിൽ ചിലങ്കയണിഞ്ഞ് അരങ്ങേറിയതായിരുന്നു ഇന്നത്തെ പ്രത്യേകത. അമ്മമാർ ഒരുമിച്ചിറങ്ങിയപ്പോൾ, വേദിയിലെ കലാരൂപത്തിന് അതിന്റെ സമ്പൂർണ ഭംഗി വീണ്ടെടുക്കാനായി.

ബിന്ദു നാരായണന്റെ നേതൃത്വത്തിൽ പ്രസന്ന ബാബു, ദീപ രാധാകൃഷ്ണൻ, പഞ്ചമി, സ്മിത, ഷീന പ്രേംകുമാർ, അനു, ചിത്ര എന്നിവരുടെ ചുവടുകളാണ് വേദി തെളിച്ചെടുത്തത്. ഓരോ ചുവടിലും കലാപ്രേമവും ഭക്തിയും നിറഞ്ഞിരുന്നു. പ്രേക്ഷകർ കൈയടികളിലൂടെ അതിനെ സ്വീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.
ഈ അവതരണം, കലയും ഭക്തിയും ഒരുമിച്ചപ്പോൾ ഉണ്ടാകുന്ന ആത്മീയാനുഭവത്തിന്റെ മികച്ച ഉദാഹരണമായി. ഗുരുവായൂരിന്റെ കലാപാരമ്പര്യത്തിനും ഭക്തിസാംസ്കാരിക പൈതൃകത്തിനും ഇത് പുതുജീവൻ നൽകിയിരിക്കുന്നു. ഇവർക്ക് ഇനിയും കൂടുതൽ വേദികളിൽ നൃത്തം അവതരിപ്പിക്കാൻ ഭഗവാൻ അനുഗ്രഹിക്കുമാറാകട്ടെ….

1003062411

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts