the digital signature of the temple city

പാലക്കാടും കുന്നംകുളത്തും ആവേശം വിതറാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും

പാലക്കാട്: എൻഡിഎ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് 1.30-ന് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന വമ്പിച്ച പൊതുസമ്മേളനത്തിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. സുരക്ഷാപരിശോധനകൾക്ക് ശേഷം ഉച്ചയ്ക്ക് 12 മണി മുതൽ തന്നെ പൊതുജനങ്ങളെ സമ്മേളന വേദിയിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങും. ബിജെപി, എൻഡിഎ മുന്നണികളുടെ ദേശീയ-സംസ്ഥാന നേതാക്കളും വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.

- Advertisement - Guruvayoor image

ഉച്ചയ്ക്ക് പാലക്കാട് മേഴ്സി കോളേജ് ഗ്രൗണ്ടിലാണ് പ്രധാനമന്ത്രി സഞ്ചരിക്കുന്ന ഹെലികോപ്റ്റർ ഇറങ്ങുക. അവിടെനിന്ന് പ്രത്യേക വാഹനത്തിൽ മിഷൻ സ്കൂൾ ജംഗ്ഷൻ, ഇസാഫ് ചർച്ച് റോഡ്, എസ്‌ബിഐ ജംഗ്ഷൻ വഴി അദ്ദേഹം കോട്ടമൈതാനത്തെ സമ്മേളന നഗരിയിലേക്ക് എത്തും. മിഷൻ സ്കൂൾ ജംഗ്ഷൻ മുതൽ എസ്‌ബിഐ ജംഗ്ഷൻ വരെയുള്ള പാതയുടെ ഇരുവശങ്ങളിലും അണിനിരക്കുന്ന പ്രവർത്തകരെയും പൊതുജനങ്ങളെയും അദ്ദേഹം അഭിവാദ്യം ചെയ്യും. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് പാലക്കാട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

പാലക്കാട്ടെ പരിപാടികൾക്ക് ശേഷം ഹെലികോപ്റ്റർ മാർഗ്ഗം അദ്ദേഹം തൃശൂർ ജില്ലയിലേക്ക് തിരിക്കും. വൈകുന്നേരം നാല് മണിയോടെ കുന്നംകുളത്താണ് പ്രധാനമന്ത്രിയുടെ അടുത്ത പരിപാടി നിശ്ചയിച്ചിരിക്കുന്നത്. ആലത്തൂർ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ വടക്കാഞ്ചേരി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ പ്രചാരണാർത്ഥം കുന്നംകുളത്ത് സംഘടിപ്പിക്കുന്ന റോഡ് ഷോ മാതൃകയിലുള്ള പരിപാടിയിൽ അദ്ദേഹം പങ്കുചേരും. കുന്നംകുളത്ത് ഹെലികോപ്റ്റർ ഇറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാർഗ്ഗമാണ് സമ്മേളന നഗരിയിലേക്ക് എത്തുക. ജില്ലയിലെ എൻഡിഎ സ്ഥാനാർത്ഥികളും പ്രമുഖ നേതാക്കളും പ്രധാനമന്ത്രിയെ അനുഗമിക്കും. പരിപാടികൾ പൂർത്തിയാക്കിയ ശേഷം അദ്ദേഹം കൊച്ചി വഴി ഡൽഹിയിലേക്ക് മടങ്ങും.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts