the digital signature of the temple city

ഗുരുവായൂരിൽ സത്യാഗ്രഹസ്മരണം; നവോത്ഥാനത്തിന്റെ തീജ്വാല വീണ്ടും തെളിഞ്ഞു

കെ. കേളപ്പന്റെ സമരപാഠങ്ങൾ ഇന്നും പ്രസക്തം; സത്രം വളപ്പിൽ സ്മാരക സ്തൂപത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും.

- Advertisement - Guruvayoor image

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹത്തിന്റെ 94-ാം വാർഷികം സ്മരിച്ച് സമരപാരമ്പര്യത്തിന്റെ മഹത്വം പുതുക്കി. ഗുരുവായൂർ സത്യാഗ്രഹ സ്മാരക സമിതിയുടെ നേതൃത്വത്തിൽ സത്രം വളപ്പിലെ സത്യാഗ്രഹ സ്തൂപത്തിനു മുൻപിൽ പുഷ്പാർച്ചനയും സ്മരണ സമ്മേളനവും നടന്നു.വിവിധ രാഷ്ട്രീയ, സാമൂഹിക, സാമുദായിക സംഘടനകളുടെ സഹകരണത്തോടെ നാല്പതോളം വർഷങ്ങളായി തുടർച്ചയായി സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങാണിത്.

1000149450

ഗുരുവായൂർ ദേവസ്വം ചെയർമാൻ വി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. “എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങൾക്ക് ക്ഷേത്രപ്രവേശനം സാധ്യമാക്കാൻ കെ. കേളപ്പൻ മുതലായവർ നയിച്ച സമരജീവിതം നിത്യ നവോത്ഥാന സന്ദേശമാണ് നൽകുന്നത്” — അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

സത്യാഗ്രഹ സമിതി ചെയർമാൻ സ്വാമി എ. ഹരിനാരായണൻ അധ്യക്ഷനായി. ദേവസ്വം ഭരണസമിതിയംഗം സി. മനോജ്, അഡ്മിനിസ്‌ട്രേറ്റർ ഒ.ബി. അരുണ്‍കുമാർ, ഡിസിസി സെക്രട്ടറി അഡ്വ. ടി.എസ്. അജിത്, ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യൻ, നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ, കൗൺസിലർ ശോഭ ഹരിനാരായണൻ, എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് പി.എസ്. പ്രേമാനന്ദൻ, ജിഎൻഎസ്എസ് സംസ്ഥാന പ്രസിഡന്റ് ഐ.പി. രാമചന്ദ്രൻ, നായർ സമാജം ജനറൽ സെക്രട്ടറി വി. അച്യുതക്കുറുപ്പ്, വേട്ടുവ മഹാസഭ ഭാരവാഹി സി.വി. ശശിധരൻ, അഡ്വ. കെ.വി. മോഹനകൃഷ്ണൻ, ഒ.കെ.ആർ. മണികണ്ഠൻ, വി.പി. ഉണ്ണികൃഷ്ണൻ, ആർ. ജയകുമാർ, രവി ചങ്കത്ത്, ബാലൻ വാറണാട്ട്, സജീവൻ നമ്പിയത്ത്, കല്ലൂർ ഉണ്ണികൃഷ്ണൻ, സുവർണ ജനു എന്നിവർ പ്രസംഗിച്ചു.

സ്മാരക വേദിയിൽ സമരകാലത്തെ ഓർമ്മകളും നവകേരളത്തിന്റെ പ്രേരണകളും പങ്കുവെച്ച് ചടങ്ങ് സമാപിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts