ഗുരുവായൂർ: മാടമ്പ് സ്മൃതി പർവ്വം 2025- നാലാമത് മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക ”സംസ്കൃതി” പുരസ്കാരം സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർക്ക് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലെക്കർ പുരസ്കാരം സമ്മാനിച്ചു. പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തിപത്രവും, എളവള്ളി നന്ദകുമാർ തയ്യാറാക്കിയ ഫലകവുമടങ്ങുന്നതാണ് പുരസ്ക്കാരം.
ബുദ്ധിപരമായും, സാംസ്ക്കാരികമായും ഉയർന്ന് നിൽക്കുന്ന നമ്മൾ നാടിനും, രാജ്യത്തിനും വേണ്ടി പ്രവർത്തിക്കണമെന്ന് ഗവർണർ, മാടമ്പ് സ്മൃതി പർവ്വം 2025 ഉദ്ഘാനം ചെയ്തു കൊണ്ടുള്ള ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ഗുരുവായൂർ കൃഷ്ണവത്സം റീജൻസിയിൽ നടന്ന സമാദരണ സദസ്സിൽ, ഗുരുവായൂർ നഗരസഭാ മുൻ ചെയർമാൻ പ്രോഫ പി കെ ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേന്ദ്ര സംസകൃത സർവ്വകലാശാല മുൻ ഡീൻ ഡോ പി സി മുരളീമാധവൻ മാടമ്പ് സ്മൃതി പ്രഭാഷണവും നടത്തി. സദസ്സിൽ പ്രശസ്ത എഴുത്തുക്കാരിയും സംഗീത നിരൂപകയുമായ ശ്രീകുമാരി രാമചന്ദ്രനും, കലാമണ്ഡലം ഡീമഡ് യുണിവേഴ്സിറ്റിയിലെ സംഗീത വിഭാഗം അസിസ്റ്റന്റ് പ്രോഫസ്സർ ഡോ ഗുരുവായൂർ മണികണ്ഠൻ, സംവിധായകൻ എം കെ ദേവരാജൻ എന്നിവർ സംസാരിച്ചു
സമാദരണ സദസ്സിൽ വെച്ച് വിവിധ മേഖലകളിൽ പ്രാവിണ്യം തെളിയിച്ച വ്യക്തിത്വങ്ങളായ ഡോ രാജീവ ഇരിങ്ങാലകുട (വൈദീക സാഹിത്യം), സിദ്ധൻ എള്ളവള്ളി (വാസ്തു ശാസ്ത്രം) ഷാജു പുതൂർ (മലയാള സാഹിത്യം), ഡോ അജിത്ത് (അയുർവേദം), കൃഷ്ണദാസ് മുരളി (സിനിമ), തടാകം കുഞ്ഞിമുഹമ്മദ് ഹാജി (പ്രവാസി ബിസിനസ്സ്) രവീന്ദ്രൻ പണിക്കർ (ജോതീഷം) എന്നിവരെ ആദരിച്ചു. യോഗത്തിൽ വെച്ച് വിവിധ പുസ്തകങ്ങളുടെ പ്രകാശനവും ഉണ്ടായി
വിദ്യാധരൻ മാസ്റ്റർ സംഗീതം ചെയ്ത പാട്ടുകളെ കോർത്തിണക്കി കൊണ്ട് പിന്നണി ഗായകരായ മഹാദേവനും പാർവ്വതിയും നയിക്കുന്ന സംഗീതവിരുന്ന് അരങ്ങേറി. സംഘാടകരായ ശ്രീകുമാർ ഇഴുവപ്പാടി, ടി കൃഷ്ണദാസ്, സുധാകരൻ പാവറട്ടി, കെ എം സുകുമാരൻ, ജയരാജ് മേനോൻ, സജീവ് കുമാർ എം കെ, ജയപ്രകാശ് കേശവ് , ജിഷ്ണു, സേതു, ഹരി വെള്ളാപറമ്പിൽ എന്നിവർ നേതൃത്വം നൽകി.