<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>GURUVAYUR TEMPLE NEWS &#8211; guruvayoorOnline.com | Guruvayur Temple</title>
	<atom:link href="https://guruvayooronline.com/category/guruvayur-temple-news/feed/" rel="self" type="application/rss+xml" />
	<link>https://guruvayooronline.com</link>
	<description>Latest Guruvayur News, Temple, Guruvayur Marriage</description>
	<lastBuildDate>Fri, 10 Jul 2026 10:38:51 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=7.0.1</generator>

<image>
	<url>https://i0.wp.com/guruvayooronline.com/wp-content/uploads/2023/02/cropped-GOL.png?fit=32%2C32&#038;ssl=1</url>
	<title>GURUVAYUR TEMPLE NEWS &#8211; guruvayoorOnline.com | Guruvayur Temple</title>
	<link>https://guruvayooronline.com</link>
	<width>32</width>
	<height>32</height>
</image> 
<site xmlns="com-wordpress:feed-additions:1">167819348</site>	<item>
		<title>ഗജരാജൻ കേശവന്റെ അറിയപ്പെടാത്ത ബാല്യം! ; രണ്ട് ആനക്കാരെയും വട്ടംകറക്കിയ കുറുമ്പന് മൂന്നാമനായി സാമൂതിരിയോട് അപേക്ഷ</title>
		<link>https://guruvayooronline.com/2026/07/10/%e0%b4%97%e0%b4%9c%e0%b4%b0%e0%b4%be%e0%b4%9c%e0%b5%bb-%e0%b4%95%e0%b5%87%e0%b4%b6%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%b1%e0%b4%bf%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86/</link>
					<comments>https://guruvayooronline.com/2026/07/10/%e0%b4%97%e0%b4%9c%e0%b4%b0%e0%b4%be%e0%b4%9c%e0%b5%bb-%e0%b4%95%e0%b5%87%e0%b4%b6%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%b1%e0%b4%bf%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86/#respond</comments>
		
		<dc:creator><![CDATA[ജി ഒ എൽ ലേഖകൻ]]></dc:creator>
		<pubDate>Fri, 10 Jul 2026 10:38:41 +0000</pubDate>
				<category><![CDATA[GURUVAYUR TEMPLE NEWS]]></category>
		<category><![CDATA[GURUVAYUR NOW]]></category>
		<category><![CDATA[LOCAL NEWS]]></category>
		<category><![CDATA[TRENDING]]></category>
		<guid isPermaLink="false">https://guruvayooronline.com/?p=24837</guid>

					<description><![CDATA[<p>ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ: 98 വർഷം പഴക്കമുള്ള സാമൂതിരി രേഖയിൽ ഗുരുവായൂർ കേശവന്റെ ബാല്യകാല &#8216;വികൃതി&#8217;കൾ ഗുരുവായൂർ: ഇന്ന് ഭക്തലോകം &#8220;ഗജരാജൻ ഗുരുവായൂർ കേശവൻ&#8221; എന്ന പേരിൽ ആരാധനയോടെ ഓർക്കുന്ന ഇതിഹാസ ഗജവീരൻ ഒരുകാലത്ത് ക്ഷേത്രഭരണാധികാരികളെ പോലും വലയിച്ചിരുന്ന ഒരു കുറുമ്പൻ കുട്ടിയാനയായിരുന്നു. കേശവന്റെ കുസൃതികൾ കാരണം രണ്ട് ആനക്കാരെക്കൊണ്ടും നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായതോടെ, ഒരു ആനക്കാരനെ കൂടി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഗുരുവായൂർ ദേവസ്വം മാനേജരും ആനക്കാര്യസ്ഥനും സാമൂതിരി കോവിലകത്തേക്ക് അപേക്ഷ നൽകിയിരുന്നു. ഈ [&#8230;]</p>
<p>&lt;p&gt;The post <a rel="nofollow" href="https://guruvayooronline.com/2026/07/10/%e0%b4%97%e0%b4%9c%e0%b4%b0%e0%b4%be%e0%b4%9c%e0%b5%bb-%e0%b4%95%e0%b5%87%e0%b4%b6%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%b1%e0%b4%bf%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86/">ഗജരാജൻ കേശവന്റെ അറിയപ്പെടാത്ത ബാല്യം! ; രണ്ട് ആനക്കാരെയും വട്ടംകറക്കിയ കുറുമ്പന് മൂന്നാമനായി സാമൂതിരിയോട് അപേക്ഷ</a> first appeared on <a rel="nofollow" href="https://guruvayooronline.com">guruvayoorOnline.com | Guruvayur Temple</a>.&lt;/p&gt;</p>
]]></description>
										<content:encoded><![CDATA[
<p class="wp-block-paragraph"><strong><em><mark style="background-color:rgba(0, 0, 0, 0)" class="has-inline-color has-luminous-vivid-orange-color">ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ: 98 വർഷം പഴക്കമുള്ള സാമൂതിരി രേഖയിൽ ഗുരുവായൂർ കേശവന്റെ ബാല്യകാല &#8216;വികൃതി&#8217;കൾ</mark></em></strong></p>



<p class="wp-block-paragraph">ഗുരുവായൂർ: ഇന്ന് ഭക്തലോകം &#8220;ഗജരാജൻ ഗുരുവായൂർ കേശവൻ&#8221; എന്ന പേരിൽ ആരാധനയോടെ ഓർക്കുന്ന ഇതിഹാസ ഗജവീരൻ ഒരുകാലത്ത് ക്ഷേത്രഭരണാധികാരികളെ പോലും വലയിച്ചിരുന്ന ഒരു കുറുമ്പൻ കുട്ടിയാനയായിരുന്നു. കേശവന്റെ കുസൃതികൾ കാരണം രണ്ട് ആനക്കാരെക്കൊണ്ടും നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായതോടെ, ഒരു ആനക്കാരനെ കൂടി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഗുരുവായൂർ ദേവസ്വം മാനേജരും ആനക്കാര്യസ്ഥനും സാമൂതിരി കോവിലകത്തേക്ക് അപേക്ഷ നൽകിയിരുന്നു. ഈ അപൂർവ ചരിത്രരേഖയാണ് ഇന്ന് പഴമയുടെ പെരുമയായി ശ്രദ്ധ നേടുന്നത്.</p>



<p class="wp-block-paragraph">ഗുരുവായൂരപ്പന്റെ ഗജസമ്പത്തിലേക്ക് 1922 ജനുവരി 6-നാണ് ഗുരുവായൂർ കേശവൻ എത്തിയത്. പിന്നീട് ആറു പതിറ്റാണ്ടോളം ഗുരുവായൂരപ്പനെ സേവിച്ച കേശവൻ, ചരിത്രത്തിൽ ആദ്യമായി 60 വർഷത്തെ സേവനസുവർണ ജൂബിലി ആഘോഷിക്കുകയും &#8220;ഗജരാജൻ&#8221; ബഹുമതി നേടുകയും ചെയ്ത അപൂർവ ഗജവീരനായി മാറി. സിനിമയിലൂടെയും പൂർണ്ണകായ പ്രതിമയിലൂടെയും വാർഷിക അനുസ്മരണ ഘോഷയാത്രയിലൂടെയും ഇന്നും ഭക്തഹൃദയങ്ങളിൽ ജീവിക്കുന്ന ഇതിഹാസമാണ് ഗുരുവായൂർ കേശവൻ.</p>



<p class="wp-block-paragraph">എന്നാൽ, ഗജരാജനായി മാറുന്നതിന് മുമ്പുള്ള കേശവന്റെ ബാല്യകാലം ഏറെ കൗതുകം നിറഞ്ഞതായിരുന്നു. 1928 ജൂൺ 5-ന് ഗുരുവായൂർ ദേവസ്വം മാനേജർ സാമൂതിരി കോവിലകത്തിലേക്ക് അയച്ച കത്തിൽ കേശവന്റെ വികൃതികളെക്കുറിച്ച് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. </p>



<p class="wp-block-paragraph">രേഖ പ്രകാരം, കേശവനെ നോക്കാൻ അന്ന് രണ്ട് ആനക്കാരുണ്ടായിരുന്നെങ്കിലും, ആനയെ അഴിച്ചുകെട്ടാനും കുളിപ്പിക്കാനും തീറ്റ നൽകാനുമെല്ലാം അവർ മാത്രം മതിയാകുന്നില്ലായിരുന്നു. ഇടയ്ക്കിടെ ആനക്കാരെ കുലുക്കിത്തള്ളുകയും ഓടിക്കുകയും ചെയ്തിരുന്ന കേശവൻ, രണ്ട് തവണ ദേവസ്വം ഓഫീസിൽവെച്ചുതന്നെ ആനക്കാരെ കുത്താനായി പാഞ്ഞെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. അതുമാത്രമല്ല, സമീപത്തെ പാടങ്ങളിലും പറമ്പുകളിലും കയറി കൃഷിനാശം വരുത്തുന്നതും പതിവായിരുന്നുവെന്ന് ആനക്കാര്യസ്ഥന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് മാസം ഒമ്പത് രൂപ ശമ്പളത്തിൽ ഒരു ആനക്കാരനെ കൂടി നിയമിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ദേവസ്വം മാനേജർ സാമൂതിരിപ്പാടിന് അപേക്ഷ സമർപ്പിച്ചത്.</p>



<p class="wp-block-paragraph">കാലം പിന്നിട്ട് അതേ കുറുമ്പൻ കുട്ടിയാന തന്നെയാണ് പിന്നീട് ഗുരുവായൂരപ്പന്റെ ഏറ്റവും പ്രിയപ്പെട്ട ഗജരാജനായി മാറിയത്. അനുസരണയുടെയും ഭക്തിയുടെയും പ്രതീകമായി ഉയർന്ന ഗുരുവായൂർ കേശവന്റെ ജീവിതത്തിലെ ഈ ബാല്യകാല അധ്യായം, ക്ഷേത്രചരിത്രത്തിലെ അപൂർവമായ ഒരു രേഖയായി ഇന്നും പഴമയുടെ പെരുമയിൽ സ്മരിക്കപ്പെടുന്നു.</p>



<p class="wp-block-paragraph"><strong><mark style="background-color:rgba(0, 0, 0, 0)" class="has-inline-color has-vivid-green-cyan-color">കടപ്പാട്</mark> <img src="https://s.w.org/images/core/emoji/17.0.2/72x72/270d.png" alt="✍" class="wp-smiley" style="height: 1em; max-height: 1em;" /> :  <mark style="background-color:rgba(0, 0, 0, 0)" class="has-inline-color has-vivid-green-cyan-color">രാമയ്യർ പരമേശ്വരൻ</mark></strong></p>
<p>&lt;p&gt;The post <a rel="nofollow" href="https://guruvayooronline.com/2026/07/10/%e0%b4%97%e0%b4%9c%e0%b4%b0%e0%b4%be%e0%b4%9c%e0%b5%bb-%e0%b4%95%e0%b5%87%e0%b4%b6%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%b1%e0%b4%bf%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86/">ഗജരാജൻ കേശവന്റെ അറിയപ്പെടാത്ത ബാല്യം! ; രണ്ട് ആനക്കാരെയും വട്ടംകറക്കിയ കുറുമ്പന് മൂന്നാമനായി സാമൂതിരിയോട് അപേക്ഷ</a> first appeared on <a rel="nofollow" href="https://guruvayooronline.com">guruvayoorOnline.com | Guruvayur Temple</a>.&lt;/p&gt;</p>
]]></content:encoded>
					
					<wfw:commentRss>https://guruvayooronline.com/2026/07/10/%e0%b4%97%e0%b4%9c%e0%b4%b0%e0%b4%be%e0%b4%9c%e0%b5%bb-%e0%b4%95%e0%b5%87%e0%b4%b6%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%b1%e0%b4%bf%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
		<post-id xmlns="com-wordpress:feed-additions:1">24837</post-id>	</item>
		<item>
		<title>62 വർഷങ്ങൾക്ക് ശേഷം ചരിത്രം വീണ്ടും ആവർത്തിക്കുന്നു</title>
		<link>https://guruvayooronline.com/2026/07/08/62-%e0%b4%b5%e0%b5%bc%e0%b4%b7%e0%b4%99%e0%b5%8d%e0%b4%99%e0%b5%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%82-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0/</link>
					<comments>https://guruvayooronline.com/2026/07/08/62-%e0%b4%b5%e0%b5%bc%e0%b4%b7%e0%b4%99%e0%b5%8d%e0%b4%99%e0%b5%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%82-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0/#respond</comments>
		
		<dc:creator><![CDATA[ജി ഒ എൽ ലേഖകൻ]]></dc:creator>
		<pubDate>Wed, 08 Jul 2026 16:39:11 +0000</pubDate>
				<category><![CDATA[GURUVAYUR TEMPLE NEWS]]></category>
		<category><![CDATA[GURUVAYUR NOW]]></category>
		<category><![CDATA[LOCAL NEWS]]></category>
		<guid isPermaLink="false">https://guruvayooronline.com/?p=24831</guid>

					<description><![CDATA[<p>ഗുരുവായൂർ ദേവസ്വത്തിന്റെ പൗരാണിക തലക്കോട്ടുകര മഹാദേവക്ഷേത്രത്തിൽ ഇന്ന് മുതൽ പുനഃപ്രതിഷ്ഠയും കർപ്പൂരാദി നവീകരണകലശവും ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിലുള്ള അതിപുരാതനമായ തലക്കോട്ടുകര മഹാദേവക്ഷേത്രം വീണ്ടും ചരിത്രനിമിഷങ്ങൾക്ക് സാക്ഷിയാകുകയാണ്. 1964-ൽ നടന്ന നവീകരണകലശത്തിന് ശേഷം 62 വർഷങ്ങൾ പിന്നിടുമ്പോൾ, സമ്പൂർണ പുനർനിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായ ക്ഷേത്രത്തിൽ 2026 ജൂലൈ 8 മുതൽ 18 വരെ പുനഃപ്രതിഷ്ഠയും കർപ്പൂരാദി നവീകരണകലശവും ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും. ഏകദേശം 48.90 ലക്ഷം രൂപ ചെലവിൽ നടക്കുന്ന കലശമഹോത്സവത്തിന് ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ അംഗീകാരമുണ്ട്. [&#8230;]</p>
<p>&lt;p&gt;The post <a rel="nofollow" href="https://guruvayooronline.com/2026/07/08/62-%e0%b4%b5%e0%b5%bc%e0%b4%b7%e0%b4%99%e0%b5%8d%e0%b4%99%e0%b5%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%82-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0/">62 വർഷങ്ങൾക്ക് ശേഷം ചരിത്രം വീണ്ടും ആവർത്തിക്കുന്നു</a> first appeared on <a rel="nofollow" href="https://guruvayooronline.com">guruvayoorOnline.com | Guruvayur Temple</a>.&lt;/p&gt;</p>
]]></description>
										<content:encoded><![CDATA[
<p class="wp-block-paragraph"><strong><em><mark style="background-color:rgba(0, 0, 0, 0)" class="has-inline-color has-luminous-vivid-orange-color">ഗുരുവായൂർ ദേവസ്വത്തിന്റെ പൗരാണിക തലക്കോട്ടുകര മഹാദേവക്ഷേത്രത്തിൽ ഇന്ന് മുതൽ പുനഃപ്രതിഷ്ഠയും കർപ്പൂരാദി നവീകരണകലശവും</mark></em></strong></p>



<p class="wp-block-paragraph">ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിലുള്ള അതിപുരാതനമായ തലക്കോട്ടുകര മഹാദേവക്ഷേത്രം വീണ്ടും ചരിത്രനിമിഷങ്ങൾക്ക് സാക്ഷിയാകുകയാണ്. 1964-ൽ നടന്ന നവീകരണകലശത്തിന് ശേഷം 62 വർഷങ്ങൾ പിന്നിടുമ്പോൾ, സമ്പൂർണ പുനർനിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായ ക്ഷേത്രത്തിൽ 2026 ജൂലൈ 8 മുതൽ 18 വരെ പുനഃപ്രതിഷ്ഠയും കർപ്പൂരാദി നവീകരണകലശവും ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും.</p>



<p class="wp-block-paragraph">ഏകദേശം 48.90 ലക്ഷം രൂപ ചെലവിൽ നടക്കുന്ന കലശമഹോത്സവത്തിന് ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ അംഗീകാരമുണ്ട്. ക്ഷേത്രതന്ത്രി കരകന്നൂർ വടക്കേടത്ത് നാരായണൻ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. ബുധനാഴ്ച വൈകുന്നേരം ആരംഭിക്കുന്ന ചടങ്ങുകൾ പത്ത് ദിവസത്തിലേറെ നീളുന്ന വിശേഷ പൂജകൾക്കും വൈദിക കർമ്മങ്ങൾക്കും വേദിയാകും.</p>



<p class="wp-block-paragraph">ഗുരുവായൂരപ്പന്റെ സന്നിധിയിൽ നിന്ന് ഏകദേശം ഒമ്പത് കിലോമീറ്റർ അകലെയുള്ള ഈ പൗരാണിക മഹാദേവക്ഷേത്രത്തിന് അപൂർവമായ പ്രത്യേകതകളാണുള്ളത്. ക്ഷേത്രത്തിൽ രണ്ട് ശ്രീകോവിലുകൾ നിലനിൽക്കുന്നു. ഒന്നിൽ സ്വയംഭൂ ശിവലിംഗവും മറ്റൊന്നിൽ പ്രതിഷ്ഠിത ശിവലിംഗവുമാണ് ആരാധനാമൂർത്തികൾ. കൂടാതെ നരസിംഹമൂർത്തി സങ്കൽപ്പത്തിലുള്ള മഹാവിഷ്ണു, ഗണപതി, ഭഗവതി, ശാസ്താവ് തുടങ്ങിയ ഉപദേവതകളുടെയും പ്രതിഷ്ഠകളുണ്ട്.</p>



<p class="wp-block-paragraph"><strong>1905-ലെ കൊച്ചി മഹാരാജാവിന്റെ തിട്ടൂരത്തിൽ ക്ഷേത്രത്തിന്റെ ചരിത്രം</strong></p>



<p class="wp-block-paragraph">തലക്കോട്ടുകര മഹാദേവക്ഷേത്രത്തിന്റെ ചരിത്രമഹിമ തെളിയിക്കുന്ന സുപ്രധാന രേഖകളാണ് ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട പഴയ സാമൂതിരി രേഖകളിലുള്ളത്. 1905 നവംബർ 22-ന് കൊച്ചി മഹാരാജാവിന്റെ തിട്ടൂരവിളംബരപ്രകാരം ക്ഷേത്രത്തിന്റെ വസ്തുവകകൾക്ക് നികുതിയിളവും ദേവസ്വത്തിന്റെ വൃത്തിമാന്യാവകാശവും അംഗീകരിച്ചുകൊണ്ട് ദിവാന്റെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.</p>



<p class="wp-block-paragraph">വസ്തുവകകൾ അന്യാധീനപ്പെടുത്താൻ പാടില്ലെന്നും, വർഷംതോറും സർക്കാരിലേക്ക് തിരുമുൽക്കാഴ്ച നൽകണമെന്നും രേഖകളിൽ വ്യക്തമാക്കുന്നുണ്ട്. ഈ രേഖകൾ തലക്കോട്ടുകര ക്ഷേത്രത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യത്തിനും ഭരണസംവിധാനത്തിനും തെളിവാണ്.</p>



<p class="wp-block-paragraph"><strong>ഒരു നേരം പൂജയിൽ നിന്ന് രണ്ട് നേരം പൂജയിലേക്ക്</strong></p>



<p class="wp-block-paragraph">ഒരുകാലത്ത് ഈ ക്ഷേത്രത്തിൽ ദിവസത്തിൽ ഒരു നേരം മാത്രം പൂജയായിരുന്നു ഉണ്ടായിരുന്നത്. നാട്ടുകാരുടെയും ദേവസ്വം മാനേജരായ കെ.വി. മാധവൻ നായർ നൽകിയ ഹർജിയുടെയും അടിസ്ഥാനത്തിൽ 1937 നവംബർ 16 മുതൽ വൈകുന്നേര പൂജയ്ക്കും സാമൂതിരിയുടെ അനുമതി ലഭിച്ചു. അതോടെയാണ് ക്ഷേത്രത്തിൽ രണ്ട് നേരം പൂജ ആരംഭിച്ചത്.</p>



<p class="wp-block-paragraph"><strong>കാര്യസ്ഥന്റെ ശമ്പളവും ചരിത്രത്തിന്റെ ഭാഗം</strong></p>



<p class="wp-block-paragraph">സാമൂതിരി ഭരണകാലത്ത് ക്ഷേത്രകാര്യങ്ങൾ നിയന്ത്രിക്കാൻ പ്രത്യേക കാര്യസ്ഥനെ നിയമിച്ചിരുന്നു. ആദ്യം പ്രതിമാസം അഞ്ച് രൂപയായിരുന്നു പ്രതിഫലം. പിന്നീട് 1111 കന്നി 4-ലെ തിട്ടൂരം പ്രകാരം അത് 15 കാശും അഞ്ച് പറ നെല്ലും എന്ന രീതിയിലേക്ക് മാറ്റി വർധിപ്പിച്ചു. ക്ഷേത്രഭരണത്തിന്റെ പഴയ രീതികളും സാമ്പത്തിക സംവിധാനവും വ്യക്തമാക്കുന്ന രേഖകളാണിവ.</p>



<p class="wp-block-paragraph"><strong>1953 മുതൽ മലർനിവേദ്യം</strong></p>



<p class="wp-block-paragraph">അഷ്ടമംഗല ദേവപ്രശ്നത്തിന്റെ നിർദേശപ്രകാരം 1953 ഡിസംബർ 17 മുതൽ മഹാദേവന് നിത്യ മലർനിവേദ്യം ആരംഭിച്ചു. ഇതിന് ആവശ്യമായ നെല്ല്, കദളിപ്പഴം, ശർക്കര എന്നിവയ്ക്കുള്ള ചെലവിനായി പ്രതിമാസം രണ്ട് കാശ് വീതം അനുവദിക്കാൻ സാമൂതിരിയുടെ തിട്ടൂരം പുറപ്പെടുവിച്ചിരുന്നു.</p>



<p class="wp-block-paragraph"><strong>1964-ലെ നവീകരണകലശം ചരിത്രത്തിലെ വഴിത്തിരിവ്</strong></p>



<p class="wp-block-paragraph">1964-ൽ നടന്ന അഷ്ടമംഗല ദേവപ്രശ്നത്തിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രത്തിൽ മഹാദേവനോടൊപ്പം വിഷ്ണു, ഭഗവതി, അയ്യപ്പൻ എന്നിവരുടെ ഉപദേവതാ പ്രതിഷ്ഠകൾ സ്ഥാപിച്ചത്. തുടർന്ന് കരകന്നൂർ വടക്കേടത്ത് വലിയ നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നവീകരണകലശം നടന്നു. കലശാനന്തരം രണ്ട് ശിവക്ഷേത്രങ്ങളിലും രാവിലെയും വൈകുന്നേരവും നിവേദ്യവും പൂജയും നടത്തുന്നതിനും ഉപദേവതകൾക്ക് പ്രത്യേക നിവേദ്യങ്ങൾ ഏർപ്പെടുത്തുന്നതിനും ഗണപതിഹോമം, ഭഗവതിസേവ തുടങ്ങിയ ചടങ്ങുകൾ സ്ഥിരമായി നടത്തുന്നതിനും തീരുമാനമെടുത്തു.</p>



<p class="wp-block-paragraph"><strong>1966-ൽ മേൽപ്പുര പുതുക്കിപ്പണിതു</strong></p>



<p class="wp-block-paragraph">1966-ൽ ക്ഷേത്രത്തിൽ മേൽപ്പുര പൊളിച്ച് പുതുക്കിപ്പണിയുകയും പ്രാസാദശുദ്ധിയും പ്രതിഷ്ഠാദിനാഘോഷവും നടത്തുകയും ചെയ്തു. ഇതിനായി 486 രൂപ 53 പൈസയും 27 പറ 7 നാരായം 2 നാഴി നെല്ലും ചെലവഴിക്കാൻ സാമൂതിരിപ്പാടിന്റെ ഔദ്യോഗിക അനുമതി ലഭിച്ചിരുന്നു. ആ കാലഘട്ടത്തിലെ ഭരണരേഖകൾ ഇന്നും ദേവസ്വത്തിന്റെ ചരിത്രസാക്ഷ്യങ്ങളായി നിലകൊള്ളുന്നു.</p>



<p class="wp-block-paragraph"><strong>പുതിയ അധ്യായത്തിലേക്ക് തലക്കോട്ടുകര മഹാദേവക്ഷേത്രം</strong></p>



<p class="wp-block-paragraph">1964-ലെ നവീകരണകലശത്തിന് ശേഷം 62 വർഷങ്ങൾ പിന്നിടുമ്പോൾ, അതിവിപുലമായ പുനർനിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി തലക്കോട്ടുകര മഹാദേവക്ഷേത്രം വീണ്ടും ഭക്തർക്കായി നവരൂപത്തിൽ തുറക്കുകയാണ്. കർപ്പൂരാദി നവീകരണകലശവും പുനഃപ്രതിഷ്ഠയും ക്ഷേത്രചരിത്രത്തിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലായി മാറുമെന്ന് ദേവസ്വം അധികൃതരും ഭക്തജനങ്ങളും പ്രതീക്ഷിക്കുന്നു.</p>



<p class="wp-block-paragraph"><strong><mark style="background-color:rgba(0, 0, 0, 0)" class="has-inline-color has-vivid-green-cyan-color">തയ്യാറാക്കിയത്: രാമയ്യർ പരമേശ്വരൻ</mark></strong></p>
<p>&lt;p&gt;The post <a rel="nofollow" href="https://guruvayooronline.com/2026/07/08/62-%e0%b4%b5%e0%b5%bc%e0%b4%b7%e0%b4%99%e0%b5%8d%e0%b4%99%e0%b5%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%82-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0/">62 വർഷങ്ങൾക്ക് ശേഷം ചരിത്രം വീണ്ടും ആവർത്തിക്കുന്നു</a> first appeared on <a rel="nofollow" href="https://guruvayooronline.com">guruvayoorOnline.com | Guruvayur Temple</a>.&lt;/p&gt;</p>
]]></content:encoded>
					
					<wfw:commentRss>https://guruvayooronline.com/2026/07/08/62-%e0%b4%b5%e0%b5%bc%e0%b4%b7%e0%b4%99%e0%b5%8d%e0%b4%99%e0%b5%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%82-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
		<post-id xmlns="com-wordpress:feed-additions:1">24831</post-id>	</item>
		<item>
		<title>ഇല്ലം നിറയും തൃപ്പുത്തരിയും ; ഗുരുവായൂരിൽ കാർഷിക ഐശ്വര്യാഘോഷങ്ങൾക്ക് ഒരുക്കം</title>
		<link>https://guruvayooronline.com/2026/07/08/%e0%b4%87%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%af%e0%b5%81%e0%b4%82-%e0%b4%a4%e0%b5%83%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%bf/</link>
					<comments>https://guruvayooronline.com/2026/07/08/%e0%b4%87%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%af%e0%b5%81%e0%b4%82-%e0%b4%a4%e0%b5%83%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%bf/#respond</comments>
		
		<dc:creator><![CDATA[ജി ഒ എൽ ലേഖകൻ]]></dc:creator>
		<pubDate>Wed, 08 Jul 2026 12:07:20 +0000</pubDate>
				<category><![CDATA[GURUVAYUR TEMPLE NEWS]]></category>
		<category><![CDATA[GURUVAYUR NOW]]></category>
		<category><![CDATA[LOCAL NEWS]]></category>
		<category><![CDATA[TRENDING]]></category>
		<guid isPermaLink="false">https://guruvayooronline.com/?p=24825</guid>

					<description><![CDATA[<p>ഇല്ലം നിറ ആഗസ്റ്റ് 18-ന്; തൃപ്പുത്തരി ആഗസ്റ്റ് 30-ന് – ഭക്തർക്കായി 1,200 ലിറ്റർ പുത്തരി പായസം, പ്രത്യേക ക്രമീകരണങ്ങളുമായി ദേവസ്വം ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ 2026-ലെ കാർഷിക ആചാരങ്ങളായ ഇല്ലം നിറയും തൃപ്പുത്തരിയും ആഗസ്റ്റ് മാസത്തിൽ ഭക്തിസാന്ദ്രമായി ആചരിക്കും. ക്ഷേത്ര ആചാരാനുഷ്ഠാനങ്ങൾക്ക് അനുസൃതമായി ചടങ്ങുകൾ നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ദേവസ്വം ഭരണസമിതി പൂർത്തിയാക്കിയിട്ടുണ്ട്. ഈ വർഷത്തെ ഇല്ലം നിറ ചടങ്ങ് ആഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ 8.30 മുതൽ 9.30 വരെ നിശ്ചയിച്ചിരിക്കുന്ന ശുഭമുഹൂർത്തത്തിലാണ് നടക്കുക. [&#8230;]</p>
<p>&lt;p&gt;The post <a rel="nofollow" href="https://guruvayooronline.com/2026/07/08/%e0%b4%87%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%af%e0%b5%81%e0%b4%82-%e0%b4%a4%e0%b5%83%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%bf/">ഇല്ലം നിറയും തൃപ്പുത്തരിയും ; ഗുരുവായൂരിൽ കാർഷിക ഐശ്വര്യാഘോഷങ്ങൾക്ക് ഒരുക്കം</a> first appeared on <a rel="nofollow" href="https://guruvayooronline.com">guruvayoorOnline.com | Guruvayur Temple</a>.&lt;/p&gt;</p>
]]></description>
										<content:encoded><![CDATA[
<p class="wp-block-paragraph"><strong><em><mark style="background-color:rgba(0, 0, 0, 0)" class="has-inline-color has-luminous-vivid-orange-color">ഇല്ലം നിറ ആഗസ്റ്റ് 18-ന്; തൃപ്പുത്തരി ആഗസ്റ്റ് 30-ന് – ഭക്തർക്കായി 1,200 ലിറ്റർ പുത്തരി പായസം, പ്രത്യേക ക്രമീകരണങ്ങളുമായി ദേവസ്വം</mark></em></strong></p>



<p class="wp-block-paragraph">ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ 2026-ലെ കാർഷിക ആചാരങ്ങളായ ഇല്ലം നിറയും തൃപ്പുത്തരിയും ആഗസ്റ്റ് മാസത്തിൽ ഭക്തിസാന്ദ്രമായി ആചരിക്കും. ക്ഷേത്ര ആചാരാനുഷ്ഠാനങ്ങൾക്ക് അനുസൃതമായി ചടങ്ങുകൾ നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ദേവസ്വം ഭരണസമിതി പൂർത്തിയാക്കിയിട്ടുണ്ട്.</p>



<p class="wp-block-paragraph">ഈ വർഷത്തെ ഇല്ലം നിറ ചടങ്ങ് ആഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ 8.30 മുതൽ 9.30 വരെ നിശ്ചയിച്ചിരിക്കുന്ന ശുഭമുഹൂർത്തത്തിലാണ് നടക്കുക. ചടങ്ങിന്റെ ഭാഗമായി തലേ ദിവസം കതിർകറ്റകൾ വയ്ക്കുന്നതിനായി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ പ്രത്യേക താൽക്കാലിക സ്റ്റേജ് ഒരുക്കുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.</p>



<p class="wp-block-paragraph">തുടർന്ന് തൃപ്പുത്തരി ചടങ്ങ് ആഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 വരെ നടക്കുന്ന മുഹൂർത്തത്തിലാണ് ആചരിക്കുക. പുതുവിളവിന്റെ ആദ്യഫലം ഭഗവാന് സമർപ്പിക്കുന്ന ഈ വിശേഷദിനത്തിൽ ഭക്തർക്കായി 1,200 ലിറ്റർ പുത്തരി പായസം തയ്യാറാക്കും. പുത്തരി പായസത്തിന്റെ ഒരു ലിറ്ററിന് 240 രൂപയും കാൽ ലിറ്ററിന് 60 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഒരാൾക്ക് പരമാവധി രണ്ട് ടിക്കറ്റുകൾ മാത്രമേ അനുവദിക്കൂ. പായസം തയ്യാറാക്കുന്നതിനുള്ള എസ്റ്റിമേറ്റിനും ആവശ്യമായ ചെലവുകൾക്കും ദേവസ്വം ഭരണസമിതി അംഗീകാരം നൽകിയിട്ടുണ്ട്.</p>



<p class="wp-block-paragraph">ഈ വർഷം പുത്തരി പായസത്തിന് കൂടുതൽ രുചിയും ഗുണമേന്മയും ഉറപ്പാക്കുന്നതിനായി 2,200 കദളിപ്പഴവും 22 കിലോഗ്രാം ശുദ്ധനെയ്യും ഉപയോഗിക്കും. പരമ്പരാഗത രുചി നിലനിർത്തിക്കൊണ്ട് ഭക്തർക്ക് മികച്ച പ്രസാദം ഒരുക്കുകയാണ് ലക്ഷ്യമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.</p>



<p class="wp-block-paragraph">കർഷക സംസ്കാരത്തിന്റെയും വിളവെടുപ്പ് പാരമ്പര്യത്തിന്റെയും പ്രതീകമായ ഇല്ലം നിറയും തൃപ്പുത്തരിയും ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ആചാരങ്ങളിൽ ഒന്നാണ്. എല്ലാ വർഷവും ആയിരക്കണക്കിന് ഭക്തരാണ് ഈ വിശേഷ ചടങ്ങുകളിൽ പങ്കുചേരാൻ ഗുരുവായൂരിലെത്തുന്നത്. ഈ വർഷവും വലിയ ഭക്തജന പങ്കാളിത്തമാണ് ദേവസ്വം പ്രതീക്ഷിക്കുന്നത്.</p>
<p>&lt;p&gt;The post <a rel="nofollow" href="https://guruvayooronline.com/2026/07/08/%e0%b4%87%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%af%e0%b5%81%e0%b4%82-%e0%b4%a4%e0%b5%83%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%bf/">ഇല്ലം നിറയും തൃപ്പുത്തരിയും ; ഗുരുവായൂരിൽ കാർഷിക ഐശ്വര്യാഘോഷങ്ങൾക്ക് ഒരുക്കം</a> first appeared on <a rel="nofollow" href="https://guruvayooronline.com">guruvayoorOnline.com | Guruvayur Temple</a>.&lt;/p&gt;</p>
]]></content:encoded>
					
					<wfw:commentRss>https://guruvayooronline.com/2026/07/08/%e0%b4%87%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%af%e0%b5%81%e0%b4%82-%e0%b4%a4%e0%b5%83%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%bf/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
		<post-id xmlns="com-wordpress:feed-additions:1">24825</post-id>	</item>
		<item>
		<title>ഗജപ്രിയനായ ഗുരുവായൂരപ്പന്റെ ആനകൾക്ക് രാജകീയ സുഖചികിത്സ</title>
		<link>https://guruvayooronline.com/2026/07/01/%e0%b4%97%e0%b4%9c%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%a8%e0%b4%be%e0%b4%af-%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%b5%e0%b4%be%e0%b4%af%e0%b5%82%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa/</link>
					<comments>https://guruvayooronline.com/2026/07/01/%e0%b4%97%e0%b4%9c%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%a8%e0%b4%be%e0%b4%af-%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%b5%e0%b4%be%e0%b4%af%e0%b5%82%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa/#respond</comments>
		
		<dc:creator><![CDATA[ജി ഒ എൽ ലേഖകൻ]]></dc:creator>
		<pubDate>Wed, 01 Jul 2026 07:51:23 +0000</pubDate>
				<category><![CDATA[GURUVAYUR TEMPLE NEWS]]></category>
		<category><![CDATA[GURUVAYUR NOW]]></category>
		<category><![CDATA[LOCAL NEWS]]></category>
		<category><![CDATA[TRENDING]]></category>
		<guid isPermaLink="false">https://guruvayooronline.com/?p=24761</guid>

					<description><![CDATA[<p>90 വർഷം മുമ്പ് 115 രൂപയുടെ വേനൽച്ചികിത്സ; ഇന്ന് 34 ഗജവീരന്മാർക്ക് 9 ലക്ഷം രൂപയുടെ ശാസ്ത്രീയ പരിപാലനം – ചരിത്രം പറയുന്ന ഗജസംരക്ഷണത്തിന്റെ അപൂർവ കഥ ഗുരുവായൂർ: ഗജപ്രിയനായ ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ സേവനം ചെയ്യുന്ന ആനകൾക്ക് ആരോഗ്യവും കരുത്തും സൗന്ദര്യവും വർധിപ്പിക്കുന്നതിനായി ഗുരുവായൂർ ദേവസ്വം എല്ലാ വർഷവും നടത്തിവരുന്ന സുഖചികിത്സ ഇത്തവണ ജൂലൈ 1 മുതൽ ഒരു മാസം നീണ്ടുനിൽക്കും. 2026-ൽ ദേവസ്വത്തിന്റെ ഗജസമ്പത്തിലുള്ള 34 ഗജവീരന്മാർക്കാണ് ഏകദേശം 9 ലക്ഷം രൂപ ചെലവിൽ വിദഗ്ധ [&#8230;]</p>
<p>&lt;p&gt;The post <a rel="nofollow" href="https://guruvayooronline.com/2026/07/01/%e0%b4%97%e0%b4%9c%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%a8%e0%b4%be%e0%b4%af-%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%b5%e0%b4%be%e0%b4%af%e0%b5%82%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa/">ഗജപ്രിയനായ ഗുരുവായൂരപ്പന്റെ ആനകൾക്ക് രാജകീയ സുഖചികിത്സ</a> first appeared on <a rel="nofollow" href="https://guruvayooronline.com">guruvayoorOnline.com | Guruvayur Temple</a>.&lt;/p&gt;</p>
]]></description>
										<content:encoded><![CDATA[
<p class="wp-block-paragraph"><strong><em><mark style="background-color:rgba(0, 0, 0, 0)" class="has-inline-color has-luminous-vivid-orange-color">90 വർഷം മുമ്പ് 115 രൂപയുടെ വേനൽച്ചികിത്സ; ഇന്ന് 34 ഗജവീരന്മാർക്ക് 9 ലക്ഷം രൂപയുടെ ശാസ്ത്രീയ പരിപാലനം – ചരിത്രം പറയുന്ന ഗജസംരക്ഷണത്തിന്റെ അപൂർവ കഥ</mark></em></strong></p>



<p class="wp-block-paragraph">ഗുരുവായൂർ: ഗജപ്രിയനായ ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ സേവനം ചെയ്യുന്ന ആനകൾക്ക് ആരോഗ്യവും കരുത്തും സൗന്ദര്യവും വർധിപ്പിക്കുന്നതിനായി ഗുരുവായൂർ ദേവസ്വം എല്ലാ വർഷവും നടത്തിവരുന്ന സുഖചികിത്സ ഇത്തവണ ജൂലൈ 1 മുതൽ ഒരു മാസം നീണ്ടുനിൽക്കും. 2026-ൽ ദേവസ്വത്തിന്റെ ഗജസമ്പത്തിലുള്ള 34 ഗജവീരന്മാർക്കാണ് ഏകദേശം 9 ലക്ഷം രൂപ ചെലവിൽ വിദഗ്ധ മേൽനോട്ടത്തിൽ സുഖചികിത്സ ഒരുക്കിയിരിക്കുന്നത്.</p>



<p class="wp-block-paragraph">എന്നാൽ, ഗുരുവായൂരപ്പന്റെ ആനകൾക്ക് ചികിത്സ നൽകുന്ന പാരമ്പര്യം ഇന്നലെയോ ഇന്നോ തുടങ്ങിയതല്ല. 90 വർഷങ്ങൾക്ക് മുമ്പ്, 1936-ൽ തന്നെ &#8220;വേനൽക്കാല ചികിത്സ&#8221; എന്ന പേരിൽ ആനകൾക്കായി പ്രത്യേക ചികിത്സാ സംവിധാനം ഉണ്ടായിരുന്നുവെന്നത് ഗുരുവായൂർ ദേവസ്വത്തിന്റെ ചരിത്രരേഖകൾ തെളിയിക്കുന്നു. അന്നത്തെ ചികിത്സയ്ക്കായി 115 രൂപയും 7 അണയും ചെലവഴിക്കാനാണ് സാമൂതിരി രാജയുടെ ഉത്തരവുണ്ടായത്.</p>



<p class="wp-block-paragraph"><strong>1936-ലെ സാമൂതിരിയുടെ ഉത്തരവ്</strong></p>



<p class="wp-block-paragraph">1936 മാർച്ച് 25-ന് ഗുരുവായൂർ ദേവസ്വം മാനേജർക്ക് സാമൂതിരി രാജ നൽകിയ ഉത്തരവിൽ, ദേവസ്വം ആനകൾക്ക് വേനൽക്കാലത്ത് നൽകേണ്ട ചികിത്സയ്ക്ക് തയ്യാറാക്കിയ 115 രൂപ 7 അണയുടെ എസ്റ്റിമേറ്റ് അംഗീകരിച്ച് ചികിത്സ നടത്താൻ അനുമതി നൽകുന്ന രേഖ ഇന്നും ചരിത്രത്തിന്റെ സാക്ഷ്യമായി നിലനിൽക്കുന്നു. ആനകളുടെ എണ്ണം വളരെ കുറവായിരുന്ന ആ കാലത്ത് &#8216;ആനക്കാര്യസ്ഥൻ&#8217; എന്ന തസ്തിക പോലും ഒഴിവാക്കി, അന്നത്തെ ഉദ്യോഗസ്ഥന് 10 പറ നെല്ല് പെൻഷനായി അനുവദിക്കാനും സാമൂതിരി രാജ ഉത്തരവിട്ടിരുന്നു. പിന്നീട് 1936 മെയ് 28-ലെ മറ്റൊരു ഉത്തരവിലൂടെ ക്ലാർക്ക് രാമനെ ആനകളുടെ മേൽനോട്ടത്തിനായി നിയോഗിക്കുകയും ചെയ്തു.</p>



<p class="wp-block-paragraph"><strong>ആയുർവേദത്തിലൂടെ ഗജസംരക്ഷണം</strong></p>



<p class="wp-block-paragraph">ഗുരുവായൂരപ്പന്റെ ഗജസമ്പത്തിന്റെ ചികിത്സയിൽ ആയുർവേദത്തിനും സുപ്രധാന സ്ഥാനമുണ്ടായിരുന്നു. 1970-ൽ ഉമ, ബാലഗോപാലൻ എന്നീ കുട്ടിയാനകൾക്ക് ഉണ്ടായ എരണ്ടക്കെട്ട് രോഗത്തിന് പ്രശസ്ത ആനവൈദ്യൻ കോങ്ങാട് ടി. പ്രഭാകരൻ വൈദ്യർ ചികിത്സ നൽകി. കൃമിശല്യം, ദഹനപ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നതിനായി 41 ദിവസം ബാലാമൃതരസായനവും യോഗരാജചൂർണവും നൽകാൻ അദ്ദേഹം നിർദേശിച്ചതായി രേഖകളിൽ കാണാം.</p>



<p class="wp-block-paragraph"><strong>1970-ലെ അഗ്നിബാധയ്ക്ക് ശേഷമുള്ള മാറ്റങ്ങൾ</strong></p>



<p class="wp-block-paragraph">1970 നവംബർ 29-ലെ ഗുരുവായൂർ ക്ഷേത്ര അഗ്നിബാധയ്ക്കുശേഷം ക്ഷേത്രത്തിന്റെ പുനർനിർമാണം ലോകമെമ്പാടുമുള്ള ഭക്തരുടെ പങ്കാളിത്തത്തോടെ നടന്നു. ഇതോടെ ഗുരുവായൂരിലേക്കുള്ള ഭക്തജനപ്രവാഹം വർധിക്കുകയും, ഗുരുവായൂരപ്പന് ആനകളെ വഴിപാടായി സമർപ്പിക്കുന്ന പതിവ് വ്യാപകമാകുകയും ചെയ്തു. പിന്നീട് ദേവസ്വത്തിന്റെ ഗജസമ്പത്ത് അതിവേഗം വർധിച്ചു.</p>



<p class="wp-block-paragraph"><strong>1981-ൽ ആനയൂട്ട് വഴിപാടിന് തുടക്കം</strong></p>



<p class="wp-block-paragraph">1981 മെയ് മാസത്തിലാണ് ഗുരുവായൂർ ദേവസ്വം ആനയൂട്ട് എന്ന പുതിയ വഴിപാട് ആരംഭിച്ചത്. അന്ന് 1,200 രൂപ ആയിരുന്നു വഴിപാടിന്റെ നിരക്ക്. എല്ലാ ആനകളെയും കുളിപ്പിച്ച് കിഴക്കേനടയിൽ നിരത്തി ഭക്തരുടെ സാന്നിധ്യത്തിൽ 200 കിലോഗ്രാം അരിയുടെ ചോറ് ഉൾപ്പെടെയുള്ള വിഭവങ്ങൾ നൽകി ആനയൂട്ട് നടത്തി. പിന്നീട് ഇത് പുന്നത്തൂർ കോട്ട ആനത്താവളത്തിലേക്ക് മാറ്റി. ഇന്ന് ആനയൂട്ട് വഴിപാടിന്റെ നിരക്ക് 20,000 രൂപയാണ്.</p>



<p class="wp-block-paragraph"><strong>1952-ൽ കാട്ടുതീറ്റയ്ക്കായി ഒൻപത് ആനകൾ</strong></p>



<p class="wp-block-paragraph">ആനകളുടെ തീറ്റച്ചെലവ് വർധിച്ചതിനെ തുടർന്ന് 1952-ൽ ഗുരുവായൂർ ദേവസ്വം പ്രത്യേക പാസ് എടുത്ത് വാഴാനി, മാന്ദാമംഗലം, വെട്ടിക്കുഴി ഉൾപ്പെടെയുള്ള വനമേഖലകളിലേക്ക് ഒൻപത് ആനകളെ കാട്ടുതീറ്റയ്ക്കായി അയച്ചിരുന്നു. നാരായണൻ, വേണുഗോപാലൻ, ഗോപാലകൃഷ്ണൻ, കുട്ടിശങ്കരൻ, രവീന്ദ്രൻ, രാമൻകുട്ടി, രാമചന്ദ്രൻ, ഗോപാലൻ, താരം എന്നീ ആനകളാണ് അന്ന് വനത്തിലേക്ക് മാറ്റിയത്. ആനക്കാരുടെ ബത്തയും യാത്രാചെലവും അനുവദിക്കണമെന്ന ഉത്തരവും അന്നുണ്ടായി.</p>



<p class="wp-block-paragraph"><strong>കേശവന് പണിക്ക് വാടക</strong></p>



<p class="wp-block-paragraph">1956 ജനുവരി 27-ന്, പരമു നായരുടെ അപേക്ഷപ്രകാരം ഗുരുവായൂർ കേശവനെ വെട്ടിക്കുഴി പ്രദേശത്തേക്ക് തടി പിടിക്കുന്ന ജോലിക്ക് അയക്കാൻ സാമൂതിരി രാജ അനുമതി നൽകി. ഒരു ദിവസത്തിന് 15 രൂപ നിരക്കിലായിരുന്നു വാടക നിശ്ചയിച്ചത്. അന്നത്തെ സാമ്പത്തിക സാഹചര്യവും ആനകളുടെ ഉപയോഗവും വ്യക്തമാക്കുന്ന അപൂർവ രേഖയാണിത്.</p>



<p class="wp-block-paragraph"><strong>66 ആനകളിലെത്തിയ ഗജസമ്പത്ത്</strong></p>



<p class="wp-block-paragraph">ഭക്തരുടെ വഴിപാടുകളിലൂടെ ഗുരുവായൂരപ്പന്റെ ഗജസമ്പത്ത് ക്രമേണ വർധിച്ച് 2009-ൽ 66 ആനകളെന്ന ചരിത്രനേട്ടത്തിലെത്തി. ഒ.വി. ബാബു സമർപ്പിച്ച &#8216;അനന്തനാരായണൻ&#8217;, തുടർന്ന് വെട്ടിയാട്ടിൽ ഉണ്ണികൃഷ്ണൻ സമർപ്പിച്ച &#8216;ഉണ്ണികൃഷ്ണൻ&#8217; എന്നിവരുടെ വരവോടെയായിരുന്നു ഈ റെക്കോർഡ്. പിന്നീട് സാങ്കേതികവും ഭരണപരവുമായ കാരണങ്ങളാൽ പുതിയ ആനകളെ നടയിരുത്തുന്ന പതിവ് അവസാനിപ്പിച്ചു. 2011 ഡിസംബർ 21-ന് അയ്യപ്പൻകുട്ടി ആയിരുന്നു അവസാനമായി നടയിരുത്തപ്പെട്ട ആന.</p>



<p class="wp-block-paragraph"><strong>ആധുനിക സുഖചികിത്സയുടെ തുടക്കം</strong></p>



<p class="wp-block-paragraph">ഇന്ന് നടപ്പിലാക്കുന്ന ശാസ്ത്രീയവും ക്രമബദ്ധവുമായ സുഖചികിത്സാ സംവിധാനം ഏകദേശം 34 വർഷങ്ങൾക്ക് മുമ്പ് ഗുരുവായൂർ ദേവസ്വം ആരംഭിച്ചതാണ്. പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്, അവണപ്പറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാട്, ഡോ. രാധാകൃഷ്ണക്കൈമൾ, ഡോ. കെ.സി. പണിക്കർ എന്നിവരടങ്ങിയ വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണ് പദ്ധതി രൂപീകരിച്ചത്. സുഖചികിത്സാ കാലയളവിൽ പ്രത്യേക ഔഷധങ്ങൾ, പോഷകസമൃദ്ധമായ ആഹാരം, എണ്ണതേച്ചുള്ള കുളി, വിശ്രമം, ആരോഗ്യപരിശോധന, വ്യായാമം എന്നിവ ഉൾപ്പെടുത്തി ആനകളുടെ സമഗ്ര ആരോഗ്യം ഉറപ്പാക്കുന്നു.</p>



<p class="wp-block-paragraph"><strong>ഗജങ്ങൾക്കും &#8216;ഹന്ത ഭാഗ്യം&#8217;</strong></p>



<p class="wp-block-paragraph">ഗുരുവായൂരപ്പന്റെ സ്വർണത്തിടമ്പേറ്റി നിത്യം ക്ഷേത്രചടങ്ങുകളിൽ പങ്കുചേരുന്ന ഗജവീരന്മാർക്ക് സുഖചികിത്സയുടെ ഈ ദിനങ്ങൾ യഥാർത്ഥത്തിൽ വിശ്രമത്തിന്റെയും പുനരുജ്ജീവനത്തിന്റെയും കാലമാണ്. മേൽപ്പത്തൂർ ഭട്ടതിരിപ്പാട് നാരായണീയത്തിൽ മനുഷ്യരുടെ ഭാഗ്യത്തെ &#8220;<strong>ഹന്ത ഭാഗ്യം ജനാനാം</strong>&#8221; എന്ന് വിശേഷിപ്പിച്ചതുപോലെ, ഗുരുവായൂരപ്പന്റെ സന്നിധിയിൽ സേവനം ചെയ്യുന്ന ഈ ഗജവീരന്മാർക്കും ഇന്ന് അത് &#8220;<strong>ഹന്ത ഭാഗ്യം ഗജാനാം&#8221;</strong> എന്ന യാഥാർഥ്യമായി മാറുകയാണ്.</p>



<p class="wp-block-paragraph"><strong><mark style="background-color:rgba(0, 0, 0, 0)" class="has-inline-color has-vivid-green-cyan-color">കടപ്പാട്</mark> <img src="https://s.w.org/images/core/emoji/17.0.2/72x72/270d.png" alt="✍" class="wp-smiley" style="height: 1em; max-height: 1em;" /> :  <mark style="background-color:rgba(0, 0, 0, 0)" class="has-inline-color has-vivid-green-cyan-color">രാമയ്യർ പരമേശ്വരൻ</mark></strong></p>
<p>&lt;p&gt;The post <a rel="nofollow" href="https://guruvayooronline.com/2026/07/01/%e0%b4%97%e0%b4%9c%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%a8%e0%b4%be%e0%b4%af-%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%b5%e0%b4%be%e0%b4%af%e0%b5%82%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa/">ഗജപ്രിയനായ ഗുരുവായൂരപ്പന്റെ ആനകൾക്ക് രാജകീയ സുഖചികിത്സ</a> first appeared on <a rel="nofollow" href="https://guruvayooronline.com">guruvayoorOnline.com | Guruvayur Temple</a>.&lt;/p&gt;</p>
]]></content:encoded>
					
					<wfw:commentRss>https://guruvayooronline.com/2026/07/01/%e0%b4%97%e0%b4%9c%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%a8%e0%b4%be%e0%b4%af-%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%b5%e0%b4%be%e0%b4%af%e0%b5%82%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
		<post-id xmlns="com-wordpress:feed-additions:1">24761</post-id>	</item>
		<item>
		<title>ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ; 1929-ൽ സ്വർണ്ണ തുളസീദളം&#8230; 2026-ൽ സ്വർണ്ണക്കിരീടം: നൂറ്റാണ്ട് നീളുന്ന ഭക്തിസമർപ്പണങ്ങളുടെ ദിവ്യചരിത്രം</title>
		<link>https://guruvayooronline.com/2026/06/30/%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%b5%e0%b4%be%e0%b4%af%e0%b5%82%e0%b5%bc-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%b4%e0%b4%ae%e0%b4%af-6/</link>
					<comments>https://guruvayooronline.com/2026/06/30/%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%b5%e0%b4%be%e0%b4%af%e0%b5%82%e0%b5%bc-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%b4%e0%b4%ae%e0%b4%af-6/#respond</comments>
		
		<dc:creator><![CDATA[ജി ഒ എൽ ലേഖകൻ]]></dc:creator>
		<pubDate>Tue, 30 Jun 2026 14:23:05 +0000</pubDate>
				<category><![CDATA[GURUVAYUR TEMPLE NEWS]]></category>
		<category><![CDATA[GURUVAYUR NOW]]></category>
		<category><![CDATA[LOCAL NEWS]]></category>
		<category><![CDATA[TRENDING]]></category>
		<guid isPermaLink="false">https://guruvayooronline.com/?p=24752</guid>

					<description><![CDATA[<p>സാമൂതിരി രേഖകളിൽ തെളിഞ്ഞ ഭക്തിയുടെ അമൂല്യ അധ്യായങ്ങൾ – സ്വർണ്ണ തുളസീദളം മുതൽ വെള്ളിവിളക്കും ശംഖുകാലും ദീപാരാധന തട്ടും വരെ; 97 വർഷങ്ങൾക്കിപ്പുറം വീണ്ടും സ്വർണ്ണക്കിരീട സമർപ്പണത്തിന് സാക്ഷിയായി ഗുരുവായൂരപ്പൻ. ഗുരുവായൂർ : &#8220;നമ്രാണാം സന്നിധത്സേ സതതമപി പുരസ്തൈരനഭ്യർത്ഥിതാനപ്യർത്ഥാൻ കാമാനജസ്രം വിതരസി പരമാനന്ദസാന്ദ്രാം ഗതിം ച&#8230;&#8221; എന്ന മേൽപ്പത്തൂർ ഭട്ടതിരിപ്പാടിന്റെ നാരായണീയ പ്രാർത്ഥന അനശ്വരമാക്കിയത് &#8220;ഗുരുവായൂരപ്പൻ&#8221; എന്ന ദിവ്യനാമമാണ്. ചോദിച്ചതും ചോദിക്കാത്തതുമായ അഭീഷ്ടങ്ങൾ പോലും നിറവേറ്റുന്ന കരുണാമയനായ ഗുരുവായൂരപ്പനോടുള്ള ഭക്തരുടെ സമർപ്പണങ്ങൾ നൂറ്റാണ്ടുകളായി തുടരുന്ന അപൂർവ പാരമ്പര്യമാണ്. [&#8230;]</p>
<p>&lt;p&gt;The post <a rel="nofollow" href="https://guruvayooronline.com/2026/06/30/%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%b5%e0%b4%be%e0%b4%af%e0%b5%82%e0%b5%bc-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%b4%e0%b4%ae%e0%b4%af-6/">ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ; 1929-ൽ സ്വർണ്ണ തുളസീദളം&#8230; 2026-ൽ സ്വർണ്ണക്കിരീടം: നൂറ്റാണ്ട് നീളുന്ന ഭക്തിസമർപ്പണങ്ങളുടെ ദിവ്യചരിത്രം</a> first appeared on <a rel="nofollow" href="https://guruvayooronline.com">guruvayoorOnline.com | Guruvayur Temple</a>.&lt;/p&gt;</p>
]]></description>
										<content:encoded><![CDATA[
<p class="wp-block-paragraph"><strong><em><mark style="background-color:rgba(0, 0, 0, 0)" class="has-inline-color has-luminous-vivid-orange-color">സാമൂതിരി രേഖകളിൽ തെളിഞ്ഞ ഭക്തിയുടെ അമൂല്യ അധ്യായങ്ങൾ – സ്വർണ്ണ തുളസീദളം മുതൽ വെള്ളിവിളക്കും ശംഖുകാലും ദീപാരാധന തട്ടും വരെ; 97 വർഷങ്ങൾക്കിപ്പുറം വീണ്ടും സ്വർണ്ണക്കിരീട സമർപ്പണത്തിന് സാക്ഷിയായി ഗുരുവായൂരപ്പൻ.</mark></em></strong></p>



<p class="wp-block-paragraph">ഗുരുവായൂർ : &#8220;നമ്രാണാം സന്നിധത്സേ സതതമപി പുരസ്തൈരനഭ്യർത്ഥിതാനപ്യർത്ഥാൻ കാമാനജസ്രം വിതരസി പരമാനന്ദസാന്ദ്രാം ഗതിം ച&#8230;&#8221; എന്ന മേൽപ്പത്തൂർ ഭട്ടതിരിപ്പാടിന്റെ നാരായണീയ പ്രാർത്ഥന അനശ്വരമാക്കിയത് &#8220;ഗുരുവായൂരപ്പൻ&#8221; എന്ന ദിവ്യനാമമാണ്. ചോദിച്ചതും ചോദിക്കാത്തതുമായ അഭീഷ്ടങ്ങൾ പോലും നിറവേറ്റുന്ന കരുണാമയനായ ഗുരുവായൂരപ്പനോടുള്ള ഭക്തരുടെ സമർപ്പണങ്ങൾ നൂറ്റാണ്ടുകളായി തുടരുന്ന അപൂർവ പാരമ്പര്യമാണ്.</p>



<p class="wp-block-paragraph">ആയുരാരോഗ്യ സൗഖ്യത്തിനും ജീവിതവിജയങ്ങൾക്കും നന്ദി രേഖപ്പെടുത്താൻ ഭക്തർ തുലാഭാരം, സ്വർണ്ണ-വെള്ളി ആഭരണങ്ങൾ, പൂജാപാത്രങ്ങൾ, നിലവിളക്കുകൾ, തുളസീദളം, തിലകം, ഗോപി, ഓടക്കുഴൽ, അരഞ്ഞാണം, കിരീടം തുടങ്ങി അനേകം വഴിപാടുകൾ സമർപ്പിച്ചുവരുന്നു. ഈ ഭക്തിസമർപ്പണങ്ങളുടെ ചരിത്രം സാമൂതിരിയുടെ ഔദ്യോഗിക രേഖകളിൽ ഇന്നും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത.</p>



<p class="wp-block-paragraph">2026 ജൂൺ 26-ന് തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്നുള്ള ഭക്തൻ രാജൻ പി. നായർ ഗുരുവായൂരപ്പന് ഏകദേശം 37 പവൻ തൂക്കമുള്ള സ്വർണ്ണക്കിരീടം സമർപ്പിച്ചതോടെ, ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പ് നടന്ന മറ്റൊരു അപൂർവ വഴിപാട് വീണ്ടും ഓർമ്മകളിൽ നിറയുകയാണ്. 1929 ജൂണിൽ മുത്തിരിങ്ങോട് ഭവത്രാതൻ ഗുരുവായൂരപ്പന് നിത്യം ചാർത്തുന്നതിനായി സ്വർണ്ണംകൊണ്ടുള്ള തുളസീദളം സമർപ്പിച്ചതാണ് ആ ചരിത്രസംഭവം.</p>



<p class="wp-block-paragraph"><strong>1929 – സ്വർണ്ണ തുളസീദളത്തിന് സാമൂതിരിയുടെ അനുമതി</strong></p>



<p class="wp-block-paragraph">1929 ജൂൺ 13-ന് പുറപ്പെടുവിച്ച സാമൂതിരിയുടെ തിട്ടൂരിൽ, ഭവത്രാതൻ സമർപ്പിച്ച സ്വർണ്ണ തുളസീദളം ക്ഷേത്രത്തിലെ വിശേഷപണ്ടങ്ങളോടൊപ്പം സുരക്ഷിതമായി സൂക്ഷിക്കാനും, അനുയോജ്യമായ അവസരങ്ങളിൽ ഗുരുവായൂരപ്പനിൽ ചാർത്താനും ഔദ്യോഗിക അനുമതി നൽകിയതായി രേഖപ്പെടുത്തിയിരിക്കുന്നു. ഭക്തിസമർപ്പണങ്ങൾക്ക് അന്നത്തെ ഭരണസംവിധാനം നൽകിയ പ്രാധാന്യത്തിന്റെ തെളിവാണ് ഈ രേഖ.</p>



<p class="wp-block-paragraph"><strong>1936 – ദീപാരാധന തട്ട് പുതുക്കാൻ സാമൂതിരിയുടെ ഉത്തരവ്</strong></p>



<p class="wp-block-paragraph">1936-ൽ ക്ഷേത്രത്തിൽ ഉപയോഗിച്ചിരുന്ന വെള്ളി ദീപാരാധന തട്ട് കേടായതിനെ തുടർന്ന്, ദേവസ്വം സ്റ്റോക്കിൽ നിന്നുള്ള 150 ക. തൂക്കം വെള്ളി ഉപയോഗിച്ച്, 20 ക.യിൽ അധികമാകാത്ത പണിക്കൂലി നിശ്ചയിച്ച് പുതിയ ദീപാരാധന തട്ട് നിർമ്മിക്കാൻ സാമൂതിരി ഉത്തരവിട്ടിരുന്നു. ക്ഷേത്രോപകരണങ്ങളുടെ സംരക്ഷണത്തിൽ പുലർത്തിയിരുന്ന കൃത്യത ഈ രേഖ വ്യക്തമാക്കുന്നു.</p>



<p class="wp-block-paragraph"><strong>1954 – സ്വർണ്ണ ശംഖുകാലും വെള്ളിത്തട്ടും</strong></p>



<p class="wp-block-paragraph">1954-ൽ ടി.എൻ. മേനോൻ സ്വർണ്ണംകൊണ്ട് ശംഖുകാൽ നിർമ്മിക്കാൻ 376 ക. വഴിപാടായി നൽകി. വി.എസ്. തമ്പി വെള്ളിത്തട്ട് നിർമ്മിക്കാൻ 62 ക. സംഭാവന നൽകി. എന്നാൽ ലഭിച്ച തുക ശംഖുകാൽ നിർമ്മിക്കാൻ മതിയാകാത്തതിനാൽ, ആകെ 433 ക. വിലയ്ക്ക് സ്വർണം വാങ്ങി, അതിൽ 10-ന് 1 വീതം ചെമ്പ് ചേർത്ത് ശംഖുകാൽ നിർമ്മിക്കാൻ സാമൂതിരി അനുമതി നൽകിയതായി രേഖകളിൽ കാണുന്നു.</p>



<p class="wp-block-paragraph"><strong>1957 – ശ്രീകോവിലിനകത്തേക്ക് വെള്ളിവിളക്ക്</strong></p>



<p class="wp-block-paragraph">1957-ൽ ഗുരുവായൂർ അംശം ദേശത്തെ നെടിയംവീട്ടിൽ അമ്മാളു അമ്മ 1200 ക. ചെലവിൽ ശ്രീകോവിലിനകത്ത് കത്തിക്കുന്നതിനായി വെള്ളി നിലവിളക്ക് സമർപ്പിച്ചു. ഇതിന് സാമൂതിരിയുടെ പ്രത്യേക അനുമതി ലഭിക്കുകയും, എസ്റ്റിമേറ്റ് പാസാക്കി നിർമ്മാണം പൂർത്തിയാക്കിയ ശേഷം ചെലവിന്റെ കണക്ക് സമർപ്പിക്കണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു.</p>



<p class="wp-block-paragraph"><strong>ഭക്തിയുടെ പാരമ്പര്യം ഇന്നും തുടരുന്നു</strong></p>



<p class="wp-block-paragraph">1929-ൽ സ്വർണ്ണ തുളസീദളത്തോടെ ആരംഭിച്ച ഈ ഭക്തിസമർപ്പണങ്ങളുടെ ചരിത്രം, 2026-ൽ സ്വർണ്ണക്കിരീട സമർപ്പണത്തിലൂടെ വീണ്ടും പുതിയ അധ്യായം കുറിച്ചിരിക്കുകയാണ്. കാലം മാറിയെങ്കിലും ഗുരുവായൂരപ്പനോടുള്ള ഭക്തരുടെ അചഞ്ചലമായ വിശ്വാസത്തിനും സമർപ്പണത്തിനും യാതൊരു മാറ്റവുമില്ലെന്നതിന്റെ ഉജ്ജ്വലമായ തെളിവാണ് ഈ ചരിത്രസംഭവങ്ങൾ.</p>



<p class="wp-block-paragraph">സാമൂതിരി രേഖകളിൽ ഇന്നും സൂക്ഷിക്കപ്പെട്ടിരിക്കുന്ന ഈ വിവരങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിന്റെ പൈതൃകവും, ഭക്തിപാരമ്പര്യവും, ക്ഷേത്രഭരണത്തിന്റെ ചരിത്രവും ഒരുപോലെ വെളിവാക്കുന്ന വിലമതിക്കാനാകാത്ത രേഖകളായി നിലകൊള്ളുന്നു.</p>



<p class="wp-block-paragraph"><strong><mark style="background-color:rgba(0, 0, 0, 0)" class="has-inline-color has-vivid-green-cyan-color">കടപ്പാട്</mark> <img src="https://s.w.org/images/core/emoji/17.0.2/72x72/270d.png" alt="✍" class="wp-smiley" style="height: 1em; max-height: 1em;" /> :  <mark style="background-color:rgba(0, 0, 0, 0)" class="has-inline-color has-vivid-green-cyan-color">രാമയ്യർ പരമേശ്വരൻ</mark></strong></p>



<p class="wp-block-paragraph"></p>
<p>&lt;p&gt;The post <a rel="nofollow" href="https://guruvayooronline.com/2026/06/30/%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%b5%e0%b4%be%e0%b4%af%e0%b5%82%e0%b5%bc-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%b4%e0%b4%ae%e0%b4%af-6/">ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ; 1929-ൽ സ്വർണ്ണ തുളസീദളം&#8230; 2026-ൽ സ്വർണ്ണക്കിരീടം: നൂറ്റാണ്ട് നീളുന്ന ഭക്തിസമർപ്പണങ്ങളുടെ ദിവ്യചരിത്രം</a> first appeared on <a rel="nofollow" href="https://guruvayooronline.com">guruvayoorOnline.com | Guruvayur Temple</a>.&lt;/p&gt;</p>
]]></content:encoded>
					
					<wfw:commentRss>https://guruvayooronline.com/2026/06/30/%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%b5%e0%b4%be%e0%b4%af%e0%b5%82%e0%b5%bc-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%b4%e0%b4%ae%e0%b4%af-6/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
		<post-id xmlns="com-wordpress:feed-additions:1">24752</post-id>	</item>
		<item>
		<title>ഗുരുവായൂരപ്പന്റെ ഗജരാജ്യത്തിന് ഇന്ന് 51 വർഷം; പുന്നത്തൂർ കോവിലകത്തിലേക്കുള്ള ചരിത്രപ്രസിദ്ധമായ ‘ഗൃഹപ്രവേശം’ വീണ്ടും ഓർമ്മകളിൽ</title>
		<link>https://guruvayooronline.com/2026/06/26/%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%b5%e0%b4%be%e0%b4%af%e0%b5%82%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%97%e0%b4%9c%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d/</link>
					<comments>https://guruvayooronline.com/2026/06/26/%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%b5%e0%b4%be%e0%b4%af%e0%b5%82%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%97%e0%b4%9c%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d/#respond</comments>
		
		<dc:creator><![CDATA[ജി ഒ എൽ ലേഖകൻ]]></dc:creator>
		<pubDate>Fri, 26 Jun 2026 15:07:30 +0000</pubDate>
				<category><![CDATA[GURUVAYUR NOW]]></category>
		<category><![CDATA[GURUVAYUR TEMPLE NEWS]]></category>
		<category><![CDATA[LOCAL NEWS]]></category>
		<category><![CDATA[TRENDING]]></category>
		<guid isPermaLink="false">https://guruvayooronline.com/?p=24713</guid>

					<description><![CDATA[<p>പുന്നത്തൂർ കോവിലകത്തിന്റെ ചരിത്രം അനുസ്മരിച്ച് ഗുരുവായൂരപ്പന്റെ 34 ഗജവീരന്മാർക്ക് ദേവസ്വം പെൻഷൻകാരുടെ നേതൃത്വത്തിൽ ഇന്ന് സ്നേഹപൂർവമായ ആനയൂട്ട്. ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിന്റെ ചരിത്രത്തിൽ അതുല്യമായ ഒരധ്യായമായി രേഖപ്പെടുത്തിയ 1975 ജൂൺ 26-ലെ പുന്നത്തൂർ കോവിലകത്തിലേക്കുള്ള ഗുരുവായൂരപ്പന്റെ ആനകളുടെ ചരിത്രപ്രസിദ്ധമായ &#8220;ഗൃഹപ്രവേശന ഘോഷയാത്ര&#8221;യ്ക്ക് ഇന്ന് 51 വർഷം തികയുന്നു. ലോകത്തെവിടെയും അപൂർവമായി മാത്രം കണ്ടുവരുന്ന ആനകളുടെ കൂട്ടഗൃഹപ്രവേശവും ഗംഭീരമായ ഗജഘോഷയാത്രയും ഭക്തിസാന്ദ്രമായ ആനയൂട്ടും ഒരുമിച്ചുചേർന്ന ദിനത്തെ അനുസ്മരിച്ച് ഇന്ന് (2026 ജൂൺ 26) ഉച്ചയ്ക്ക് 3 മണിക്ക് [&#8230;]</p>
<p>&lt;p&gt;The post <a rel="nofollow" href="https://guruvayooronline.com/2026/06/26/%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%b5%e0%b4%be%e0%b4%af%e0%b5%82%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%97%e0%b4%9c%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d/">ഗുരുവായൂരപ്പന്റെ ഗജരാജ്യത്തിന് ഇന്ന് 51 വർഷം; പുന്നത്തൂർ കോവിലകത്തിലേക്കുള്ള ചരിത്രപ്രസിദ്ധമായ ‘ഗൃഹപ്രവേശം’ വീണ്ടും ഓർമ്മകളിൽ</a> first appeared on <a rel="nofollow" href="https://guruvayooronline.com">guruvayoorOnline.com | Guruvayur Temple</a>.&lt;/p&gt;</p>
]]></description>
										<content:encoded><![CDATA[
<p class="wp-block-paragraph"><strong><em><mark style="background-color:rgba(0, 0, 0, 0)" class="has-inline-color has-luminous-vivid-orange-color">പുന്നത്തൂർ കോവിലകത്തിന്റെ ചരിത്രം അനുസ്മരിച്ച് ഗുരുവായൂരപ്പന്റെ 34 ഗജവീരന്മാർക്ക് ദേവസ്വം പെൻഷൻകാരുടെ നേതൃത്വത്തിൽ ഇന്ന്  സ്നേഹപൂർവമായ ആനയൂട്ട്.</mark></em></strong></p>



<p class="wp-block-paragraph"> ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിന്റെ ചരിത്രത്തിൽ അതുല്യമായ ഒരധ്യായമായി രേഖപ്പെടുത്തിയ 1975 ജൂൺ 26-ലെ പുന്നത്തൂർ കോവിലകത്തിലേക്കുള്ള ഗുരുവായൂരപ്പന്റെ ആനകളുടെ ചരിത്രപ്രസിദ്ധമായ &#8220;ഗൃഹപ്രവേശന ഘോഷയാത്ര&#8221;യ്ക്ക് ഇന്ന് 51 വർഷം തികയുന്നു. ലോകത്തെവിടെയും അപൂർവമായി മാത്രം കണ്ടുവരുന്ന ആനകളുടെ കൂട്ടഗൃഹപ്രവേശവും ഗംഭീരമായ ഗജഘോഷയാത്രയും ഭക്തിസാന്ദ്രമായ ആനയൂട്ടും ഒരുമിച്ചുചേർന്ന ദിനത്തെ അനുസ്മരിച്ച് ഇന്ന് (2026 ജൂൺ 26) ഉച്ചയ്ക്ക് 3 മണിക്ക് പുന്നത്തൂർ ആനത്താവളത്തിൽ ഗുരുവായൂർ ദേവസ്വം പെൻഷൻകാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗുരുവായൂരപ്പന്റെ 34 ഗജവീരന്മാർക്ക് വിഭവസമൃദ്ധമായ ആനയൂട്ട് വഴിപാട് നടന്നു.</p>



<p class="wp-block-paragraph"><strong>ഗജസംരക്ഷണത്തിനായി വാങ്ങിയ പുന്നത്തൂർ കോവിലകം</strong></p>



<p class="wp-block-paragraph">ഗുരുവായൂരപ്പന് സമർപ്പിക്കപ്പെടുന്ന ആനകളുടെ എണ്ണം വർധിച്ചതോടെ അന്നത്തെ സാമൂതിരി കോവിലകത്തിലെ പരിമിതമായ സൗകര്യം മതിയാകാതെയായി. ഇതോടെയാണ് 1975-ൽ പുന്നത്തൂർ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 9 ഏക്കർ 75 സെന്റ് സ്ഥലവും നൂറ്റാണ്ടുകൾ പഴക്കമുള്ള പുന്നത്തൂർ കോവിലകവും ഗുരുവായൂർ ദേവസ്വം 1.60 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത്. ഇതോടെയാണ് ലോകപ്രശസ്തമായ ഇന്നത്തെ പുന്നത്തൂർ ആനത്താവളത്തിന്റെ ചരിത്രം ആരംഭിച്ചത്.</p>



<p class="wp-block-paragraph"><strong>കേശവന്റെ നേതൃത്വത്തിൽ ചരിത്രപ്രസിദ്ധമായ ഗജഘോഷയാത്ര</strong></p>



<p class="wp-block-paragraph">1975 ജൂൺ 26-ന് ഗജരാജൻ ഗുരുവായൂർ കേശവന്റെ നേതൃത്വത്തിൽ ഗോപിനാഥൻ, ദേവി, സത്യനാരായണൻ തുടങ്ങി 19 ഗജവീരന്മാർ പങ്കെടുത്ത അപൂർവ ഗജഘോഷയാത്ര ക്ഷേത്ര സന്നിധിയിൽ നിന്നാരംഭിച്ചു. ഗുരുവായൂരപ്പന്റെ മേശ്ശാന്തിയായിരുന്ന പാവിട്ടപ്പുറം സുബ്രഹ്മണ്യൻ നമ്പൂതിരി ഭഗവാന്റെ കളഭവും പൂമാലയും ആനകൾക്ക് അണിയിച്ച ശേഷമാണ് ദീപസ്തംഭത്തിന് സമീപത്ത് നിന്ന് ഭഗവാനെ വണങ്ങി രുദ്രതീർത്ഥം പ്രദക്ഷിണം ചെയ്ത് പുന്നത്തൂർ കോവിലകത്തിലേക്ക് യാത്ര തിരിച്ചത്.വാദ്യമേളങ്ങളുടെയും ഭക്തജനങ്ങളുടെ ജയഘോഷങ്ങളുടെയും നടുവിലൂടെ നീങ്ങിയ ആ ഘോഷയാത്ര വഴിനീളെ ഭദ്രദീപങ്ങൾ തെളിയിച്ചും പൂക്കളാൽ അലങ്കരിച്ചും നാട്ടുകാർ വരവേറ്റു.</p>



<p class="wp-block-paragraph"><strong>പാലത്തിൽ കേശവന്റെ സൂക്ഷ്മത ഇന്നും വിസ്മയം</strong></p>



<p class="wp-block-paragraph">ഘോഷയാത്ര പുന്നത്തൂർ കോട്ടയ്ക്കു സമീപം പുതുതായി നിർമ്മിച്ച പാലത്തിലെത്തിയപ്പോൾ ഗജരാജൻ കേശവൻ ഏതാനും നിമിഷങ്ങൾ നിൽക്കുകയും രണ്ടു തവണ മുൻകാലുകൾ കൊണ്ട് പാലത്തിന്റെ ഉറപ്പ് പരിശോധിക്കുകയും ചെയ്തതായി അന്നത്തെ ദൃക്സാക്ഷികൾ ഇന്നും ഓർമ്മിക്കുന്നു. പിന്നിലുണ്ടായിരുന്ന മറ്റ് ആനകളുടെ സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് കേശവൻ പാലം കടന്നത്. കേശവന്റെ ബുദ്ധിശക്തിയുടെയും കരുതലിന്റെയും അപൂർവ ഉദാഹരണമായി ഈ സംഭവം ഇന്നും ഗജസ്നേഹികൾ അഭിമാനത്തോടെ പറയുന്ന ചരിത്രമാണ്.</p>



<p class="wp-block-paragraph">ശീവേലി സേവനത്തിലായിരുന്ന താര, മദപ്പാടിലായിരുന്ന പത്മനാഭൻ, രാമചന്ദ്രൻ, ചികിത്സയിലായിരുന്ന നാരായണൻ, കൂടാതെ ജൂനിയർ ലക്ഷ്മി, രവീന്ദ്രൻ എന്നീ ആറ് ആനകൾ ഒഴികെയാണ് ചരിത്രപ്രസിദ്ധമായ ഗൃഹപ്രവേശന ഘോഷയാത്രയിൽ 19 ആനകൾ പങ്കെടുത്തത്.</p>



<p class="wp-block-paragraph"><strong>ഇന്നും ജീവിക്കുന്ന ചരിത്രസാക്ഷികൾ</strong></p>



<p class="wp-block-paragraph">അന്നത്തെ ഗജസമ്പത്തിലെ അംഗങ്ങളായിരുന്ന രാധാകൃഷ്ണനും ദേവിയും ഇന്നും ജീവിച്ചിരിക്കുന്ന അപൂർവ ചരിത്രസാക്ഷികളാണ്. അമ്പതിലേറെ വർഷം മുമ്പ് സഹഗജവീരന്മാർക്കൊപ്പമുള്ള ആ ചരിത്ര മുഹൂർത്തങ്ങളുടെ ഓർമ്മകൾ അവർ ഇന്നും പേറുന്നുവെന്നത് ഗജപ്രേമികൾക്ക് വൈകാരിക നിമിഷമാണ്.</p>



<p class="wp-block-paragraph"><strong>ദേവസ്വം പെൻഷൻകാരുടെ സ്നേഹസമർപ്പണം</strong></p>



<p class="wp-block-paragraph">ഗുരുവായൂരപ്പന്റെ ഗജവീരന്മാരെ വർഷങ്ങളോളം സ്നേഹത്തോടെ പരിചരിച്ച ദേവസ്വം ജീവധന വിഭാഗത്തിൽ സേവനമനുഷ്ഠിച്ചിരുന്ന വിരമിച്ച ജീവനക്കാരുടെ കൂട്ടായ്മയാണ് ഈ വർഷവും അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുന്നത്. രാധാകൃഷ്ണൻ മുതൽ അയ്യപ്പൻകുട്ടി വരെയുള്ള നിലവിലെ 34 ഗജവീരന്മാർക്കും വിഭവസമൃദ്ധമായ ആനയൂട്ട് വഴിപാട് സമർപ്പിക്കും.</p>



<p class="wp-block-paragraph"><strong>ചരിത്രത്തിന്റെ അഭിമാനദിനം</strong></p>



<p class="wp-block-paragraph">ഗുരുവായൂരപ്പന്റെ ആനകൾക്കായി പ്രത്യേക ഗൃഹപ്രവേശം സംഘടിപ്പിച്ച ചരിത്രം ലോകത്ത് തന്നെ അപൂർവമാണ്. ഗജസംരക്ഷണത്തിലും ആനകളോടുള്ള ആത്മബന്ധത്തിലും ഗുരുവായൂർ ദേവസ്വം എഴുതിച്ചേർത്ത ആ സുവർണ അധ്യായം ഇന്നും ഭക്തജനങ്ങളുടെയും ഗജസ്നേഹികളുടെയും ഹൃദയങ്ങളിൽ മായാത്ത ഓർമ്മയായി നിലനിൽക്കുന്നു.</p>



<p class="wp-block-paragraph">അരനൂറ്റാണ്ട് പിന്നിട്ടിട്ടും പുന്നത്തൂർ കോവിലകത്തിലേക്കുള്ള ആ ഗജഘോഷയാത്രയും, കേശവന്റെ കരുതലും, ഗജവീരന്മാരുടെ ഗൃഹപ്രവേശവും ഗുരുവായൂരിന്റെ ചരിത്രത്തിലെ ഏറ്റവും അപൂർവവും അഭിമാനകരവുമായ അധ്യായങ്ങളിലൊന്നായി ഇന്നും പ്രകാശിക്കുന്നു.</p>



<p class="wp-block-paragraph"><strong><mark style="background-color:rgba(0, 0, 0, 0)" class="has-inline-color has-vivid-green-cyan-color">കടപ്പാട്</mark> <img src="https://s.w.org/images/core/emoji/17.0.2/72x72/270d.png" alt="✍" class="wp-smiley" style="height: 1em; max-height: 1em;" /> :  <mark style="background-color:rgba(0, 0, 0, 0)" class="has-inline-color has-vivid-green-cyan-color">രാമയ്യർ പരമേശ്വരൻ</mark></strong></p>
<p>&lt;p&gt;The post <a rel="nofollow" href="https://guruvayooronline.com/2026/06/26/%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%b5%e0%b4%be%e0%b4%af%e0%b5%82%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%97%e0%b4%9c%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d/">ഗുരുവായൂരപ്പന്റെ ഗജരാജ്യത്തിന് ഇന്ന് 51 വർഷം; പുന്നത്തൂർ കോവിലകത്തിലേക്കുള്ള ചരിത്രപ്രസിദ്ധമായ ‘ഗൃഹപ്രവേശം’ വീണ്ടും ഓർമ്മകളിൽ</a> first appeared on <a rel="nofollow" href="https://guruvayooronline.com">guruvayoorOnline.com | Guruvayur Temple</a>.&lt;/p&gt;</p>
]]></content:encoded>
					
					<wfw:commentRss>https://guruvayooronline.com/2026/06/26/%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%b5%e0%b4%be%e0%b4%af%e0%b5%82%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%97%e0%b4%9c%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
		<post-id xmlns="com-wordpress:feed-additions:1">24713</post-id>	</item>
		<item>
		<title>അരനൂറ്റാണ്ടിലെ അത്ഭുതവളർച്ച; ഗുരുവായൂരപ്പന്റെ ഭണ്ഡാരവരവ് 3.86 ലക്ഷത്തിൽ നിന്ന് 8.50 കോടിയിലേക്ക്</title>
		<link>https://guruvayooronline.com/2026/06/26/%e0%b4%85%e0%b4%b0%e0%b4%a8%e0%b5%82%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%a4%e0%b5%8d%e0%b4%ad%e0%b5%81%e0%b4%a4%e0%b4%b5%e0%b4%b3/</link>
					<comments>https://guruvayooronline.com/2026/06/26/%e0%b4%85%e0%b4%b0%e0%b4%a8%e0%b5%82%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%a4%e0%b5%8d%e0%b4%ad%e0%b5%81%e0%b4%a4%e0%b4%b5%e0%b4%b3/#respond</comments>
		
		<dc:creator><![CDATA[ജി ഒ എൽ ലേഖകൻ]]></dc:creator>
		<pubDate>Fri, 26 Jun 2026 14:40:17 +0000</pubDate>
				<category><![CDATA[GURUVAYUR TEMPLE NEWS]]></category>
		<category><![CDATA[GURUVAYUR NOW]]></category>
		<category><![CDATA[LOCAL NEWS]]></category>
		<category><![CDATA[TRENDING]]></category>
		<guid isPermaLink="false">https://guruvayooronline.com/?p=24708</guid>

					<description><![CDATA[<p>1976-ലെ ചരിത്രനിമിഷത്തിന് സുവർണജൂബിലി; കനറാ ബാങ്കിന്റെ ഭണ്ഡാരം കൗണ്ടിങ് സേവനത്തിനും 50 വർഷം ഗുരുവായൂർ: വിശ്വാസത്തിന്റെയും ഭക്തിയുടെയും അളവുകോലായി മാറിയ ഗുരുവായൂരപ്പന്റെ ഭണ്ഡാരവരവ് അരനൂറ്റാണ്ടിനിടെ കൈവരിച്ച വളർച്ച ചരിത്രത്തിന്റെ താളുകളിൽ ശ്രദ്ധേയമാകുകയാണ്. 1976 ജൂൺ മാസത്തിൽ ഗുരുവായൂരപ്പന്റെ ഭണ്ഡാരം തുറന്ന് എണ്ണിയപ്പോൾ ലഭിച്ചത് 3,86,859 രൂപ 63 പൈസ മാത്രമായിരുന്നു. എന്നാൽ 2026 ജൂൺ മാസത്തെ ഭണ്ഡാരം ജൂൺ 22-ന് വൈകിട്ടോടെ എണ്ണി പൂർത്തിയാക്കിയപ്പോൾ ലഭിച്ചത് 8.50 കോടി രൂപ. ഭക്തരുടെ എണ്ണത്തിലും കാണിക്കയിലും ഉണ്ടായ അഭൂതപൂർവമായ [&#8230;]</p>
<p>&lt;p&gt;The post <a rel="nofollow" href="https://guruvayooronline.com/2026/06/26/%e0%b4%85%e0%b4%b0%e0%b4%a8%e0%b5%82%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%a4%e0%b5%8d%e0%b4%ad%e0%b5%81%e0%b4%a4%e0%b4%b5%e0%b4%b3/">അരനൂറ്റാണ്ടിലെ അത്ഭുതവളർച്ച; ഗുരുവായൂരപ്പന്റെ ഭണ്ഡാരവരവ് 3.86 ലക്ഷത്തിൽ നിന്ന് 8.50 കോടിയിലേക്ക്</a> first appeared on <a rel="nofollow" href="https://guruvayooronline.com">guruvayoorOnline.com | Guruvayur Temple</a>.&lt;/p&gt;</p>
]]></description>
										<content:encoded><![CDATA[
<p class="wp-block-paragraph"><strong><em><mark style="background-color:rgba(0, 0, 0, 0)" class="has-inline-color has-luminous-vivid-orange-color">1976-ലെ ചരിത്രനിമിഷത്തിന് സുവർണജൂബിലി; കനറാ ബാങ്കിന്റെ ഭണ്ഡാരം കൗണ്ടിങ് സേവനത്തിനും 50 വർഷം</mark></em></strong></p>



<p class="wp-block-paragraph">ഗുരുവായൂർ: വിശ്വാസത്തിന്റെയും ഭക്തിയുടെയും അളവുകോലായി മാറിയ ഗുരുവായൂരപ്പന്റെ ഭണ്ഡാരവരവ് അരനൂറ്റാണ്ടിനിടെ കൈവരിച്ച വളർച്ച ചരിത്രത്തിന്റെ താളുകളിൽ ശ്രദ്ധേയമാകുകയാണ്. 1976 ജൂൺ മാസത്തിൽ ഗുരുവായൂരപ്പന്റെ ഭണ്ഡാരം തുറന്ന് എണ്ണിയപ്പോൾ ലഭിച്ചത് 3,86,859 രൂപ 63 പൈസ മാത്രമായിരുന്നു. എന്നാൽ 2026 ജൂൺ മാസത്തെ ഭണ്ഡാരം ജൂൺ 22-ന് വൈകിട്ടോടെ എണ്ണി പൂർത്തിയാക്കിയപ്പോൾ ലഭിച്ചത് 8.50 കോടി രൂപ. ഭക്തരുടെ എണ്ണത്തിലും കാണിക്കയിലും ഉണ്ടായ അഭൂതപൂർവമായ വർധനവിന്റെ തെളിവാണ് ഈ നേട്ടം.</p>



<p class="wp-block-paragraph">ഈ വർഷം മറ്റൊരു പ്രത്യേകതയും ചരിത്രത്തെ ഓർമ്മിപ്പിക്കുന്നതാണ്. 1976 ജൂൺ മാസത്തിൽ തൃശൂർ ജില്ലാ കളക്ടറായിരുന്ന കെ.എസ്. നായർ ഐ.എ.എസ്. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിച്ചപ്പോൾ നടന്ന ഭണ്ഡാരം കൗണ്ടിങ്ങിന് സാക്ഷ്യം വഹിച്ചു. അതേപോലെ 2026 ജൂൺ മാസത്തിൽ തൃശൂർ ജില്ലാ കളക്ടറും ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററുമായ ശിഖാ സുരേന്ദ്രൻ ഐ.എ.എസ്.-ന്റെ പ്രത്യേക സാന്നിധ്യത്തിലാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭണ്ഡാരവരവുകളിൽ ഒന്നായ 8.50 കോടി രൂപയുടെ കൗണ്ടിങ് പൂർത്തിയായത്.</p>



<p class="wp-block-paragraph">1976 ജൂൺ മാസമാണ് ഗുരുവായൂരപ്പന്റെ ഭണ്ഡാരം എണ്ണുന്ന ചുമതല ആദ്യമായി കനറാ ബാങ്കിന് ലഭിച്ചത്. ആ സേവനത്തിന് ഇന്ന് അമ്പത് വർഷം പൂർത്തിയായിരിക്കുകയാണ്. സുവർണജൂബിലി വർഷത്തിൽ തന്നെ ഭണ്ഡാരവരവ് റെക്കോർഡ് തുകയിൽ എത്തിയത് യാദൃശ്ചികമായെങ്കിലും ചരിത്രപരമായ സംഭവമായി വിലയിരുത്തപ്പെടുന്നു.</p>



<p class="wp-block-paragraph">അന്ന് സാമൂതിരിരാജ ചെയർമാനായിരുന്ന ദേവസ്വം ഭരണസമിതിയുടെ നേതൃത്വത്തിലായിരുന്നു ഭണ്ഡാരം കൗണ്ടിങ് നടന്നത്. ഇന്ന് ചെയർമാൻ കെ.വി. ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ മേൽനോട്ടത്തിലും, അഡ്മിനിസ്ട്രേറ്ററായ ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രന്റെ സാന്നിധ്യത്തിലും, ഭക്തജന പ്രതിനിധികളുടെ നിരീക്ഷണത്തിലും, കനറാ ബാങ്ക് ഉദ്യോഗസ്ഥരുടെയും ദേവസ്വം ജീവനക്കാരുടെയും സഹകരണത്തോടെയുമാണ് ഭണ്ഡാരം എണ്ണുന്നത്.</p>



<p class="wp-block-paragraph">രാവിലെ എട്ടുമണി മുതൽ വൈകുന്നേരം ആറുമണി വരെ ഗുരുവായൂർ ക്ഷേത്രമതിൽക്കകത്തെ ഊട്ടുപുരയിലാണ് കർശനമായ സുരക്ഷാ ക്രമീകരണങ്ങളോടെയും നിബന്ധനകളോടെയും ഭണ്ഡാരം തുറന്ന് എണ്ണുന്നത്. ദേവസ്വം ജീവനക്കാരും, ദേവസ്വം പെൻഷനേഴ്സ് അസോസിയേഷനിലെ പരിചയസമ്പന്നരായ അംഗങ്ങളും, ഗുരുവായൂർ കനറാ ബാങ്കിലെയും മറ്റ് ശാഖകളിലെയും ബാങ്ക് ജീവനക്കാരും ഭക്തിപൂർവമായ ആത്മസമർപ്പണത്തോടെയാണ് ഈ ദൗത്യത്തിൽ പങ്കാളികളാകുന്നത്.</p>



<p class="wp-block-paragraph">1971 മാർച്ച് 9-ന് ഗുരുവായൂർ ക്ഷേത്രഭരണം സർക്കാർ നിയമപ്രകാരം ജനകീയ ഭരണസമിതിയുടെ നിയന്ത്രണത്തിലായതോടെ ഭണ്ഡാരം എണ്ണുന്ന രീതിയിലും മാറ്റങ്ങൾ വന്നു. മുമ്പ് വർഷത്തിൽ നാലു തവണ മാത്രമായിരുന്ന ഭണ്ഡാരം തുറക്കൽ പിന്നീട് രണ്ടുമാസത്തിലൊരിക്കലായി. ഭക്തരുടെ എണ്ണവും കാണിക്കയും ഗണ്യമായി വർധിച്ചതോടെ ഇന്ന് എല്ലാ മാസവും ഭണ്ഡാരം തുറന്ന് എണ്ണുന്ന സംവിധാനമാണ് നിലവിലുള്ളത്.</p>



<p class="wp-block-paragraph">കാലത്തിനനുസരിച്ച് ഭണ്ഡാരത്തിലെ നാണയങ്ങളിലും നോട്ടുകളിലും വലിയ മാറ്റങ്ങളുണ്ടായി. ഒരിക്കൽ ഓട്ടമുക്കാൽ, നയാപൈസ, ഒരു പൈസ, രണ്ട്, മൂന്ന്, അഞ്ച്, പത്ത്, ഇരുപത്തിയഞ്ച് പൈസ നാണയങ്ങൾ നിറഞ്ഞിരുന്ന ഭണ്ഡാരത്തിൽ ഇന്ന് അവ ചരിത്രത്തിന്റെ ഭാഗമാണ്. ആയിരം രൂപയുടെയും പഴയ അഞ്ഞൂറ് രൂപയുടെയും നോട്ടുകൾ പിൻവലിക്കപ്പെട്ടു. രണ്ടായിരം രൂപ നോട്ടും പ്രചാരത്തിൽനിന്ന് മാറി. എന്നാൽ പുതിയ രൂപഭാവത്തിലുള്ള 500 രൂപ നോട്ടുകളും മറ്റ് നാണയങ്ങളും ഇന്ന് ഭണ്ഡാരത്തിന്റെ പ്രധാന ഭാഗമാണ്. കാലം മാറിയെങ്കിലും ഗുരുവായൂരപ്പനോടുള്ള ഭക്തരുടെ ആത്മസമർപ്പണത്തിന് മാറ്റമുണ്ടായിട്ടില്ല.</p>



<p class="wp-block-paragraph">1976-ൽ ഗുരുവായൂർ കിഴക്കേനടയിലെ അമൃത ടൂറിസ്റ്റ് ഹോമിൽ പ്രവർത്തിച്ചിരുന്ന കനറാ ബാങ്ക് ശാഖയുടെ മാനേജർ രാജഗോപാൽ റാവുവിന്റെ നേതൃത്വത്തിലാണ് ആദ്യമായി ഗുരുവായൂരപ്പന്റെ ഭണ്ഡാരം കൗണ്ടിങ് കനറാ ബാങ്ക് ഏറ്റെടുത്തത്. അന്ന് ലഭിച്ച ഭണ്ഡാരവരവ് 3,86,859 രൂപ 63 പൈസ ആയിരുന്നു. ഇന്ന്, അമ്പത് വർഷങ്ങൾക്ക് ശേഷം, ഗുരുവായൂർ കനറാ ബാങ്ക് സീനിയർ മാനേജർ വിനോദിന്റെ നേതൃത്വത്തിലുള്ള ബാങ്ക് ജീവനക്കാരാണ് ദേവസ്വം ജീവനക്കാരോടൊപ്പം അതേ ആത്മാർത്ഥതയോടെയും സമർപ്പണബോധത്തോടെയും ഭണ്ഡാരം എണ്ണുന്ന ദൗത്യം നിർവഹിക്കുന്നത്.</p>



<p class="wp-block-paragraph">ഒരിക്കൽ ലക്ഷങ്ങളിൽ ഒതുങ്ങിയിരുന്ന ഭണ്ഡാരവരവ് ഇന്ന് പ്രതിമാസം കോടികളായി ഉയർന്നത് ഗുരുവായൂരപ്പനോടുള്ള വിശ്വാസത്തിന്റെയും ഭക്തിസാന്ദ്രമായ സമർപ്പണത്തിന്റെയും ജീവിക്കുന്ന ചരിത്രമാണ്. പഴമയുടെ മഹത്വവും പുതുമയുടെ പുരോഗതിയും ഒരുമിച്ച് ചേർത്ത് ഗുരുവായൂരപ്പന്റെ സന്നിധി ഓരോ കാലഘട്ടത്തിലും പുതിയ ചരിത്രം രചിച്ചുകൊണ്ടിരിക്കുകയാണ്.</p>



<p class="wp-block-paragraph"><strong><mark style="background-color:rgba(0, 0, 0, 0)" class="has-inline-color has-vivid-green-cyan-color">കടപ്പാട്</mark> <img src="https://s.w.org/images/core/emoji/17.0.2/72x72/270d.png" alt="✍" class="wp-smiley" style="height: 1em; max-height: 1em;" /> :  <mark style="background-color:rgba(0, 0, 0, 0)" class="has-inline-color has-vivid-green-cyan-color">രാമയ്യർ പരമേശ്വരൻ</mark></strong></p>
<p>&lt;p&gt;The post <a rel="nofollow" href="https://guruvayooronline.com/2026/06/26/%e0%b4%85%e0%b4%b0%e0%b4%a8%e0%b5%82%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%a4%e0%b5%8d%e0%b4%ad%e0%b5%81%e0%b4%a4%e0%b4%b5%e0%b4%b3/">അരനൂറ്റാണ്ടിലെ അത്ഭുതവളർച്ച; ഗുരുവായൂരപ്പന്റെ ഭണ്ഡാരവരവ് 3.86 ലക്ഷത്തിൽ നിന്ന് 8.50 കോടിയിലേക്ക്</a> first appeared on <a rel="nofollow" href="https://guruvayooronline.com">guruvayoorOnline.com | Guruvayur Temple</a>.&lt;/p&gt;</p>
]]></content:encoded>
					
					<wfw:commentRss>https://guruvayooronline.com/2026/06/26/%e0%b4%85%e0%b4%b0%e0%b4%a8%e0%b5%82%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%a4%e0%b5%8d%e0%b4%ad%e0%b5%81%e0%b4%a4%e0%b4%b5%e0%b4%b3/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
		<post-id xmlns="com-wordpress:feed-additions:1">24708</post-id>	</item>
		<item>
		<title>ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ; മണൽ വിരിച്ച ക്ഷേത്രമുറ്റത്ത് നിന്ന് ഇന്നത്തെ മഹിമയിലേക്ക്</title>
		<link>https://guruvayooronline.com/2026/06/17/%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%b5%e0%b4%be%e0%b4%af%e0%b5%82%e0%b5%bc-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%b4%e0%b4%ae%e0%b4%af-5/</link>
					<comments>https://guruvayooronline.com/2026/06/17/%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%b5%e0%b4%be%e0%b4%af%e0%b5%82%e0%b5%bc-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%b4%e0%b4%ae%e0%b4%af-5/#respond</comments>
		
		<dc:creator><![CDATA[ജി ഒ എൽ ലേഖകൻ]]></dc:creator>
		<pubDate>Wed, 17 Jun 2026 07:28:49 +0000</pubDate>
				<category><![CDATA[GURUVAYUR TEMPLE NEWS]]></category>
		<category><![CDATA[GURUVAYUR NOW]]></category>
		<category><![CDATA[LOCAL NEWS]]></category>
		<category><![CDATA[TRENDING]]></category>
		<guid isPermaLink="false">https://guruvayooronline.com/?p=24651</guid>

					<description><![CDATA[<p>1938-ൽ ജില്ലാ ജഡ്ജി കുണ്ടുപ്പണിക്കർ നൽകിയ 600 രൂപ വഴിപാടും ദേവസ്വത്തിന്റെ 125 രൂപയും ചേർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ കരിങ്കൽ വിരിച്ച അപൂർവ ചരിത്രം. ഗുരുവായൂർ: ലോകപ്രശസ്തമായ ഗുരുവായൂരപ്പന്റെ സന്നിധി ഇന്ന് ഭക്തസൗകര്യങ്ങളുടെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും മികച്ച ക്ഷേത്രങ്ങളിലൊന്നാണ്. ക്ഷേത്രമതിൽക്കകത്ത് കരിങ്കൽ വിരിച്ച വിശാലമായ പ്രദക്ഷിണപാതകളും ആധുനിക സൗകര്യങ്ങളും ഭക്തജനങ്ങളെ വരവേൽക്കുമ്പോൾ, പഴയകാല ഗുരുവായൂർ ക്ഷേത്രത്തിന്റെ ചരിത്രം അത്ഭുതപ്പെടുത്തുന്നതാണ്. ഇന്ന് കരിങ്കൽ പതിക്കാത്ത ഭാഗങ്ങൾ ക്ഷേത്രത്തിനകത്ത് ഇല്ലെന്നു പറയാം. എന്നാൽ ഒരു കാലത്ത് ക്ഷേത്രത്തിന്റെ പല [&#8230;]</p>
<p>&lt;p&gt;The post <a rel="nofollow" href="https://guruvayooronline.com/2026/06/17/%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%b5%e0%b4%be%e0%b4%af%e0%b5%82%e0%b5%bc-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%b4%e0%b4%ae%e0%b4%af-5/">ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ; മണൽ വിരിച്ച ക്ഷേത്രമുറ്റത്ത് നിന്ന് ഇന്നത്തെ മഹിമയിലേക്ക്</a> first appeared on <a rel="nofollow" href="https://guruvayooronline.com">guruvayoorOnline.com | Guruvayur Temple</a>.&lt;/p&gt;</p>
]]></description>
										<content:encoded><![CDATA[
<p class="wp-block-paragraph"><strong><em><mark style="background-color:rgba(0, 0, 0, 0)" class="has-inline-color has-luminous-vivid-orange-color">1938-ൽ ജില്ലാ ജഡ്ജി കുണ്ടുപ്പണിക്കർ നൽകിയ 600 രൂപ വഴിപാടും ദേവസ്വത്തിന്റെ 125 രൂപയും ചേർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ കരിങ്കൽ വിരിച്ച അപൂർവ ചരിത്രം.</mark></em></strong></p>



<p class="wp-block-paragraph">ഗുരുവായൂർ: ലോകപ്രശസ്തമായ ഗുരുവായൂരപ്പന്റെ സന്നിധി ഇന്ന് ഭക്തസൗകര്യങ്ങളുടെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും മികച്ച ക്ഷേത്രങ്ങളിലൊന്നാണ്. ക്ഷേത്രമതിൽക്കകത്ത് കരിങ്കൽ വിരിച്ച വിശാലമായ പ്രദക്ഷിണപാതകളും ആധുനിക സൗകര്യങ്ങളും ഭക്തജനങ്ങളെ വരവേൽക്കുമ്പോൾ, പഴയകാല ഗുരുവായൂർ ക്ഷേത്രത്തിന്റെ ചരിത്രം അത്ഭുതപ്പെടുത്തുന്നതാണ്.</p>



<p class="wp-block-paragraph">ഇന്ന് കരിങ്കൽ പതിക്കാത്ത ഭാഗങ്ങൾ ക്ഷേത്രത്തിനകത്ത് ഇല്ലെന്നു പറയാം. എന്നാൽ ഒരു കാലത്ത് ക്ഷേത്രത്തിന്റെ പല ഭാഗങ്ങളും മണൽ വിരിച്ച സാധാരണ നടപ്പാതകളായിരുന്നു. ഭക്തജനങ്ങൾ പ്രദക്ഷിണം നടത്തിയിരുന്നത് ഈ മണൽപ്പാതകളിലൂടെയായിരുന്നു. പിന്നീട് ഭക്തരുടെ വഴിപാടായും സമർപ്പണമായും ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിൽ കരിങ്കൽ വിരിക്കുന്ന പതിവ് രൂപപ്പെട്ടു.</p>



<p class="wp-block-paragraph">ഗുരുവായൂരപ്പനോടുള്ള ഭക്തിയുടെ അപൂർവ സാക്ഷ്യമാണ് 1938-ലെ ഒരു ചരിത്രരേഖ. അന്ന് ഗുരുവായൂർ ക്ഷേത്രത്തിലെ വടക്കെ നടപ്പുരയോടു ചേർന്ന പ്രദക്ഷിണവഴിയുടെ ഒരു ഭാഗത്ത് കരിങ്കൽ വിരിക്കുന്നതിനായി കോടതിയിൽ നിന്ന് വിരമിച്ച ജില്ലാ ജഡ്ജിയും ഗുരുവായൂരപ്പന്റെ ഭക്തനുമായിരുന്ന ശ്രീമാൻ കുണ്ടുപ്പണിക്കർ 600 രൂപ വഴിപാടായി സമർപ്പിച്ചു.</p>



<p class="wp-block-paragraph">എന്നാൽ പ്രവർത്തി പൂർത്തിയാക്കാൻ ആ തുക മതിയാകാതെ വന്നതോടെ ദേവസ്വം അധികൃതർ വിഷയം അന്നത്തെ ക്ഷേത്രഭരണാധികാരിയായ കോഴിക്കോട് സാമൂതിരി രാജാവിന്റെ ശ്രദ്ധയിൽപ്പെടുത്തി. കരിങ്കൽ വിരിക്കുന്നതിനുള്ള മൊത്തം ചെലവ് 725 രൂപയാണെന്ന് കണക്കാക്കിയതിനെ തുടർന്ന് ബാക്കി വരുന്ന 125 രൂപ ദേവസ്വം ഫണ്ടിൽ നിന്ന് ചെലവഴിക്കാൻ അനുമതി തേടി.</p>



<p class="wp-block-paragraph">1938 ജനുവരി 27-ന് സാമൂതിരി രാജാവിന്റെ അനുമതി ലഭിക്കുകയും പ്രവർത്തി പൂർത്തിയാക്കാൻ ഉത്തരവിറങ്ങുകയും ചെയ്തു. അന്നത്തെ രേഖയിൽ, &#8220;പെൻഷൻ ജില്ലാ ജഡ്ജി കുണ്ടു പണിക്കർ 600 രൂപ വഴിപാട് ചെയ്തിട്ടുണ്ടെന്നും, പ്രവർത്തി മുഴുവനായി പൂർത്തിയാക്കാൻ 125 രൂപ കൂടി ദേവസ്വത്തിൽ നിന്ന് ചെലവഴിക്കാമെന്നും&#8221; വ്യക്തമാക്കിയിട്ടുണ്ട്. സാമൂതിരി രാജാവിന്റെ ഒപ്പോടുകൂടിയ ഈ ഉത്തരവ് ഗുരുവായൂർ ക്ഷേത്ര ചരിത്രത്തിലെ വിലപ്പെട്ട രേഖകളിലൊന്നായി ഇന്നും നിലനിൽക്കുന്നു.</p>



<p class="wp-block-paragraph"><strong>ഭക്തരുടെ വഴിപാടായി കരിങ്കൽ വിരിച്ച കാലം</strong></p>



<p class="wp-block-paragraph">ഗുരുവായൂർ ക്ഷേത്രത്തിന്റെ പല ഭാഗങ്ങളിലും ഭക്തജനങ്ങൾ സ്വന്തം ചെലവിൽ കരിങ്കൽ വിരിച്ച് സമർപ്പിക്കാൻ സന്നദ്ധരായിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. ക്ഷേത്രസൗകര്യ വികസനത്തിൽ ഭക്തജനങ്ങളുടെ പങ്കാളിത്തം അന്നേ ആരംഭിച്ചിരുന്നതിന്റെ തെളിവുകൂടിയാണ് ഈ സംഭവങ്ങൾ. 1970-ലെ ഗുരുവായൂർ ക്ഷേത്ര അഗ്നിബാധയ്ക്കു ശേഷവും ക്ഷേത്രത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിലും തെക്കുഭാഗത്തും മണൽ വിരിച്ച സ്ഥലങ്ങൾ നിലനിന്നിരുന്നു. പിന്നീട് പുനർനിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതോടെ അവിടങ്ങളുൾപ്പെടെ ക്ഷേത്രമതിൽക്കകം മുഴുവൻ ദേവസ്വത്തിന്റെ ചെലവിൽ കരിങ്കൽ വിരിച്ച് ഭക്തജനങ്ങൾക്ക് കൂടുതൽ സൗകര്യമൊരുക്കി.</p>



<p class="wp-block-paragraph"><strong>പഴമയിൽ നിന്ന് ആധുനികതയിലേക്ക്</strong></p>



<p class="wp-block-paragraph">കാലം മാറിയെങ്കിലും ഗുരുവായൂരപ്പനോടുള്ള ഭക്തരുടെ സമർപ്പണബോധത്തിന് മാറ്റമില്ല. ക്ഷേത്രത്തിലെ സൗകര്യ വികസന പ്രവർത്തനങ്ങളിൽ ഇന്നും അനേകം ഭക്തജനങ്ങൾ പങ്കാളികളാകുന്നു. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് 2022-ൽ കുമ്പകോണം ആസ്ഥാനമായുള്ള ശ്രീ ഗുരുവായൂരപ്പൻ ഭക്തസംഘം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിനു മുന്നിൽ ഏകദേശം 25 ലക്ഷം രൂപ ചെലവിൽ കരിങ്കൽ വിരിച്ച് സമർപ്പിച്ചത്. ഭക്തജനങ്ങൾക്ക് കൂടുതൽ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ മഹത്തായ സമർപ്പണം.</p>



<p class="wp-block-paragraph">1938-ൽ വെറും 725 രൂപ ചെലവിൽ നടന്ന കരിങ്കൽ വിരിപ്പ് മുതൽ ഇന്നത്തെ കോടികൾ വിലമതിക്കുന്ന വികസന പദ്ധതികൾ വരെ നീളുന്ന ചരിത്രം, ഗുരുവായൂരപ്പനോടുള്ള ഭക്തരുടെ അചഞ്ചലമായ വിശ്വാസത്തിന്റെയും സമർപ്പണത്തിന്റെയും നേർക്കാഴ്ചയാണ്. ഗുരുവായൂരപ്പന്റെ സന്നിധിയിൽ എത്തുന്ന ഓരോ ഭക്തന്റെയും സംഭാവനകൾ ചേർന്നാണ് ഇന്നത്തെ സൗകര്യസമൃദ്ധമായ ഗുരുവായൂർ ക്ഷേത്രം രൂപപ്പെട്ടത്. പഴമയുടെ ഓർമ്മകൾ പേറിക്കൊണ്ട് ആധുനികതയിലേക്ക് മുന്നേറുന്ന ഈ തീർഥകേന്ദ്രം ഭക്തിസമർപ്പണത്തിന്റെ അനശ്വര സ്മാരകമായി ഇന്നും നിലകൊള്ളുന്നു.</p>



<p class="wp-block-paragraph"><strong><mark style="background-color:rgba(0, 0, 0, 0)" class="has-inline-color has-vivid-green-cyan-color">കടപ്പാട്</mark> <img src="https://s.w.org/images/core/emoji/17.0.2/72x72/270d.png" alt="✍" class="wp-smiley" style="height: 1em; max-height: 1em;" /> :  <mark style="background-color:rgba(0, 0, 0, 0)" class="has-inline-color has-vivid-green-cyan-color">രാമയ്യർ പരമേശ്വരൻ</mark></strong></p>
<p>&lt;p&gt;The post <a rel="nofollow" href="https://guruvayooronline.com/2026/06/17/%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%b5%e0%b4%be%e0%b4%af%e0%b5%82%e0%b5%bc-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%b4%e0%b4%ae%e0%b4%af-5/">ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ; മണൽ വിരിച്ച ക്ഷേത്രമുറ്റത്ത് നിന്ന് ഇന്നത്തെ മഹിമയിലേക്ക്</a> first appeared on <a rel="nofollow" href="https://guruvayooronline.com">guruvayoorOnline.com | Guruvayur Temple</a>.&lt;/p&gt;</p>
]]></content:encoded>
					
					<wfw:commentRss>https://guruvayooronline.com/2026/06/17/%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%b5%e0%b4%be%e0%b4%af%e0%b5%82%e0%b5%bc-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%b4%e0%b4%ae%e0%b4%af-5/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
		<post-id xmlns="com-wordpress:feed-additions:1">24651</post-id>	</item>
		<item>
		<title>സ്വർണപ്രഭയിൽ ഗുരുവായൂർ ; നവീകരിച്ച ദീപസ്തംഭം ഗുരുവായൂരപ്പന് സമർപ്പിച്ച് ദേവസ്വം മന്ത്രി കെ. മുരളീധരൻ</title>
		<link>https://guruvayooronline.com/2026/06/15/%e0%b4%b8%e0%b5%8d%e0%b4%b5%e0%b5%bc%e0%b4%a3%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ad%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%b5%e0%b4%be%e0%b4%af%e0%b5%82%e0%b5%bc/</link>
					<comments>https://guruvayooronline.com/2026/06/15/%e0%b4%b8%e0%b5%8d%e0%b4%b5%e0%b5%bc%e0%b4%a3%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ad%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%b5%e0%b4%be%e0%b4%af%e0%b5%82%e0%b5%bc/#respond</comments>
		
		<dc:creator><![CDATA[ജി ഒ എൽ ലേഖകൻ]]></dc:creator>
		<pubDate>Mon, 15 Jun 2026 16:42:27 +0000</pubDate>
				<category><![CDATA[GURUVAYUR TEMPLE NEWS]]></category>
		<category><![CDATA[GURUVAYUR NOW]]></category>
		<category><![CDATA[LOCAL NEWS]]></category>
		<category><![CDATA[TRENDING]]></category>
		<guid isPermaLink="false">https://guruvayooronline.com/?p=24613</guid>

					<description><![CDATA[<p>119 വർഷങ്ങളുടെ പൈതൃക തേജസ് വീണ്ടെടുത്ത ദീപസ്തംഭം; ഭക്തിസാന്ദ്രമായ ചടങ്ങിൽ സമർപ്പണം നടത്തി മന്ത്രി കെ. മുരളീധരൻ ഗുരുവായൂർ: ശ്രീകൃഷ്ണഭക്തരുടെ മനസ്സിൽ ഭക്തിനിർഭരമായ അനുഭവം സമ്മാനിച്ച് ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നവീകരിച്ച ദീപസ്തംഭം വീണ്ടും സ്വർണശോഭ പരത്തി പ്രകാശിച്ചു. നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ ദീപസ്തംഭത്തിന്റെ നവീകരണ പ്രവർത്തികൾ പൂർത്തിയായതിനെ തുടർന്ന്, ദേവസ്വം മന്ത്രി കെ. മുരളീധരൻ ഇന്ന് വൈകുന്നേരം നടന്ന ചടങ്ങിൽ ദീപസ്തംഭം ഗുരുവായൂരപ്പന് സമർപ്പിച്ചു. വൈകുന്നേരം ആറരയോടെയായിരുന്നു സമർപ്പണ ചടങ്ങ്. ദീപസ്തംഭത്തിലെ തിരി തെളിയിച്ചുകൊണ്ടാണ് [&#8230;]</p>
<p>&lt;p&gt;The post <a rel="nofollow" href="https://guruvayooronline.com/2026/06/15/%e0%b4%b8%e0%b5%8d%e0%b4%b5%e0%b5%bc%e0%b4%a3%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ad%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%b5%e0%b4%be%e0%b4%af%e0%b5%82%e0%b5%bc/">സ്വർണപ്രഭയിൽ ഗുരുവായൂർ ; നവീകരിച്ച ദീപസ്തംഭം ഗുരുവായൂരപ്പന് സമർപ്പിച്ച് ദേവസ്വം മന്ത്രി കെ. മുരളീധരൻ</a> first appeared on <a rel="nofollow" href="https://guruvayooronline.com">guruvayoorOnline.com | Guruvayur Temple</a>.&lt;/p&gt;</p>
]]></description>
										<content:encoded><![CDATA[
<p class="wp-block-paragraph"><strong><em><mark style="background-color:rgba(0, 0, 0, 0)" class="has-inline-color has-luminous-vivid-orange-color">119 വർഷങ്ങളുടെ പൈതൃക തേജസ് വീണ്ടെടുത്ത ദീപസ്തംഭം; ഭക്തിസാന്ദ്രമായ ചടങ്ങിൽ സമർപ്പണം നടത്തി മന്ത്രി കെ. മുരളീധരൻ</mark></em></strong></p>



<p class="wp-block-paragraph">ഗുരുവായൂർ: ശ്രീകൃഷ്ണഭക്തരുടെ മനസ്സിൽ ഭക്തിനിർഭരമായ അനുഭവം സമ്മാനിച്ച് ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നവീകരിച്ച ദീപസ്തംഭം വീണ്ടും സ്വർണശോഭ പരത്തി പ്രകാശിച്ചു. നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ ദീപസ്തംഭത്തിന്റെ നവീകരണ പ്രവർത്തികൾ പൂർത്തിയായതിനെ തുടർന്ന്, ദേവസ്വം മന്ത്രി കെ. മുരളീധരൻ ഇന്ന് വൈകുന്നേരം നടന്ന ചടങ്ങിൽ ദീപസ്തംഭം ഗുരുവായൂരപ്പന് സമർപ്പിച്ചു.</p>



<p class="wp-block-paragraph">വൈകുന്നേരം ആറരയോടെയായിരുന്നു സമർപ്പണ ചടങ്ങ്. ദീപസ്തംഭത്തിലെ തിരി തെളിയിച്ചുകൊണ്ടാണ് മന്ത്രി സമർപ്പണം നിർവഹിച്ചത്. ആയിരക്കണക്കിന് ഭക്തരുടെ സാന്നിധ്യത്തിൽ തെളിഞ്ഞ ദീപജ്വാലകൾ ക്ഷേത്രപരിസരത്തെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാഴ്ത്തി. നവീകരണത്തിനു ശേഷം ദീപസ്തംഭം കൈവരിച്ച സ്വർണപ്രഭയും ശില്പഭംഗിയും ഭക്തജനങ്ങളുടെ ശ്രദ്ധ ആകർഷിച്ചു.</p>



<p class="wp-block-paragraph">119 വർഷങ്ങൾക്ക് മുമ്പ് ദീപസ്തംഭം വഴിപാടായി സമർപ്പിച്ച സർ ചേറ്റൂർ ശങ്കരൻ നായരുടെ കുടുംബത്തിലെ ഇളമുറക്കാരുടെ സാന്നിധ്യം ചടങ്ങിന് ചരിത്രപരമായ പ്രാധാന്യം നൽകി. തലമുറകൾക്കിപ്പുറം കുടുംബാംഗങ്ങൾ വീണ്ടും ദീപസ്തംഭ സമർപ്പണ ചടങ്ങിൽ പങ്കാളികളായത് ചടങ്ങിന്റെ പ്രത്യേകതയായി.</p>



<p class="wp-block-paragraph">ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ്, മനോജ് ബി. നായർ, എം.യു. ഷിനിജ എന്നിവർ സന്നിഹിതരായി. ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം. രാധ, ഭരണവിഭാഗം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, മരാമത്ത് ചീഫ് എൻജിനീയർ എം.വി. രാജൻ, എക്സിക്യൂട്ടീവ് എൻജിനീയർ എം.കെ. അശോക് കുമാർ, വി.ബി. സാബു, അസിസ്റ്റന്റ് മാനേജർ ലെജുമോൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.</p>



<p class="wp-block-paragraph">ദീപസ്തംഭത്തിന്റെ നവീകരണ പ്രവർത്തികൾ വഴിപാടായി ഏറ്റെടുത്ത ചെന്നൈയിലെ വ്യവസായി സനൽകുമാറിനെയും കുടുംബാംഗങ്ങളെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു. നവീകരണ പ്രവൃത്തികൾക്ക് നേതൃത്വം നൽകിയ നടവരമ്പ് ഉണ്ണിക്കൃഷ്ണൻ മേനോനെയും മറ്റ് പ്രവർത്തകരെയും ദേവസ്വം മന്ത്രി കെ. മുരളീധരൻ ദേവസ്വത്തിന്റെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.</p>



<p class="wp-block-paragraph">പാരമ്പര്യവും വിശ്വാസവും സമന്വയിപ്പിച്ച നവീകരണത്തിലൂടെ ഗുരുവായൂർ ക്ഷേേത്രത്തിലെ ദീപസ്തംഭം പുതിയ ഭംഗിയോടെ ഭക്തർക്കു മുന്നിലെത്തിയിരിക്കുകയാണ്. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തെളിഞ്ഞ ആയിരക്കണക്കിന് ദീപങ്ങൾ ഗുരുവായൂരപ്പന്റെ സന്നിധിയെ കൂടുതൽ ദിവ്യമാക്കി മാറ്റിയ ഈ ചടങ്ങ് ഭക്തജനങ്ങളുടെ ഹൃദയങ്ങളിൽ അവിസ്മരണീയമായ അനുഭവമായി മാറി.</p>
<p>&lt;p&gt;The post <a rel="nofollow" href="https://guruvayooronline.com/2026/06/15/%e0%b4%b8%e0%b5%8d%e0%b4%b5%e0%b5%bc%e0%b4%a3%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ad%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%b5%e0%b4%be%e0%b4%af%e0%b5%82%e0%b5%bc/">സ്വർണപ്രഭയിൽ ഗുരുവായൂർ ; നവീകരിച്ച ദീപസ്തംഭം ഗുരുവായൂരപ്പന് സമർപ്പിച്ച് ദേവസ്വം മന്ത്രി കെ. മുരളീധരൻ</a> first appeared on <a rel="nofollow" href="https://guruvayooronline.com">guruvayoorOnline.com | Guruvayur Temple</a>.&lt;/p&gt;</p>
]]></content:encoded>
					
					<wfw:commentRss>https://guruvayooronline.com/2026/06/15/%e0%b4%b8%e0%b5%8d%e0%b4%b5%e0%b5%bc%e0%b4%a3%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ad%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%b5%e0%b4%be%e0%b4%af%e0%b5%82%e0%b5%bc/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
		<post-id xmlns="com-wordpress:feed-additions:1">24613</post-id>	</item>
		<item>
		<title>ദർശനത്തിന് ഡിജിറ്റൽ ചിറക്; വിർച്വൽ ക്യൂവുമായി വികസന കുതിപ്പിലേക്ക് ഗുരുവായൂർ&#8221;</title>
		<link>https://guruvayooronline.com/2026/06/15/%e0%b4%a6%e0%b5%bc%e0%b4%b6%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a1%e0%b4%bf%e0%b4%9c%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%bd-%e0%b4%9a%e0%b4%bf%e0%b4%b1%e0%b4%95/</link>
					<comments>https://guruvayooronline.com/2026/06/15/%e0%b4%a6%e0%b5%bc%e0%b4%b6%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a1%e0%b4%bf%e0%b4%9c%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%bd-%e0%b4%9a%e0%b4%bf%e0%b4%b1%e0%b4%95/#respond</comments>
		
		<dc:creator><![CDATA[ജി ഒ എൽ ലേഖകൻ]]></dc:creator>
		<pubDate>Mon, 15 Jun 2026 11:00:53 +0000</pubDate>
				<category><![CDATA[GURUVAYUR TEMPLE NEWS]]></category>
		<category><![CDATA[GURUVAYUR NOW]]></category>
		<category><![CDATA[LOCAL NEWS]]></category>
		<category><![CDATA[TRENDING]]></category>
		<guid isPermaLink="false">https://guruvayooronline.com/?p=24608</guid>

					<description><![CDATA[<p>പുന്നത്തൂർ കോവിലകം ചരിത്ര സ്മാരകമാക്കും; ആനകളുടെ ക്ഷേമത്തിന് പ്രത്യേക പദ്ധതി: 9 മാസത്തിനകം സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കും; ഗുരുവായൂരപ്പന്റെ ഒരിഞ്ച് ഭൂമിപോലും നഷ്ടമാകില്ലെന്ന് മന്ത്രി കെ. മുരളീധരൻ ഗുരുവായൂർ: ഭക്തജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദവും തടസ്സരഹിതവുമായ ദർശനാനുഭവം ഒരുക്കുന്നതിനായി ഗുരുവായൂർ ക്ഷേത്രത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ വിർച്വൽ ക്യൂ സംവിധാനം നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ പ്രഖ്യാപിച്ചു. ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനുമായി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഈ സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. ഗുരുവായൂരിൽ ദേവസ്വം ഭരണസമിതി [&#8230;]</p>
<p>&lt;p&gt;The post <a rel="nofollow" href="https://guruvayooronline.com/2026/06/15/%e0%b4%a6%e0%b5%bc%e0%b4%b6%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a1%e0%b4%bf%e0%b4%9c%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%bd-%e0%b4%9a%e0%b4%bf%e0%b4%b1%e0%b4%95/">ദർശനത്തിന് ഡിജിറ്റൽ ചിറക്; വിർച്വൽ ക്യൂവുമായി വികസന കുതിപ്പിലേക്ക് ഗുരുവായൂർ&#8221;</a> first appeared on <a rel="nofollow" href="https://guruvayooronline.com">guruvayoorOnline.com | Guruvayur Temple</a>.&lt;/p&gt;</p>
]]></description>
										<content:encoded><![CDATA[
<p class="wp-block-paragraph"><strong><em><mark style="background-color:rgba(0, 0, 0, 0)" class="has-inline-color has-luminous-vivid-orange-color">പുന്നത്തൂർ കോവിലകം ചരിത്ര സ്മാരകമാക്കും; ആനകളുടെ ക്ഷേമത്തിന് പ്രത്യേക പദ്ധതി: 9 മാസത്തിനകം സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കും; ഗുരുവായൂരപ്പന്റെ ഒരിഞ്ച് ഭൂമിപോലും നഷ്ടമാകില്ലെന്ന് മന്ത്രി കെ. മുരളീധരൻ</mark></em></strong></p>



<p class="wp-block-paragraph">ഗുരുവായൂർ: ഭക്തജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദവും തടസ്സരഹിതവുമായ ദർശനാനുഭവം ഒരുക്കുന്നതിനായി ഗുരുവായൂർ ക്ഷേത്രത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ വിർച്വൽ ക്യൂ സംവിധാനം നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ പ്രഖ്യാപിച്ചു. ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനുമായി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഈ സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.</p>



<p class="wp-block-paragraph">ഗുരുവായൂരിൽ ദേവസ്വം ഭരണസമിതി അംഗങ്ങളുടെയും വിവിധ വകുപ്പ് മേധാവികളുടെയും സാന്നിധ്യത്തിൽ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഗുരുവായൂർ, ശബരിമല, കൊട്ടിയൂർ എന്നീ പ്രധാന ക്ഷേത്രങ്ങളെ രാജ്യത്തെ മികച്ച തീർത്ഥാടന കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള സമഗ്ര വികസന പദ്ധതികളാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.</p>



<p class="wp-block-paragraph">ക്ഷേത്ര വികസനത്തിനാവശ്യമായ മാസ്റ്റർ പ്ലാൻ ഉടൻ തയ്യാറാക്കുമെന്നും, വികസനത്തിനായി ആവശ്യമായ സ്ഥലമേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും, ഒൻപത് മാസത്തിനകം സ്ഥലമേറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള നിയമപരമോ സാങ്കേതികമോ ആയ തടസ്സങ്ങൾ ഉണ്ടായാൽ ചർച്ചയിലൂടെ പരിഹരിക്കുമെന്നും കൂട്ടിച്ചേർത്തു.</p>



<p class="wp-block-paragraph">മൂന്ന് വർഷത്തിനുള്ളിൽ ഗുരുവായൂർ ക്ഷേേത്ര വികസന പദ്ധതികൾ പ്രായോഗിക രൂപത്തിലെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ക്ഷേത്രത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി ആവശ്യമായ ഭൂമി ഉറപ്പാക്കുന്നതിനൊപ്പം, അന്യാധീനപ്പെട്ട ക്ഷേത്ര ഭൂമികൾ തിരികെ പിടിക്കാനുള്ള നടപടികളും ശക്തമാക്കുമെന്ന് മന്ത്രി അറിയിച്ചു.</p>



<p class="wp-block-paragraph">“ഗുരുവായൂരപ്പന്റെ ഒരു തുണ്ട് ഭൂമിപോലും നഷ്ടപ്പെടാൻ അനുവദിക്കില്ല. ക്ഷേത്ര സ്വത്തുക്കൾ സംരക്ഷിക്കുന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്” എന്ന് മന്ത്രി ഉറപ്പുനൽകി. വെങ്ങാട് ഗോശാലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിച്ച് പരിഹാരം നിർദേശിക്കുന്നതിനായി വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. അതോടൊപ്പം, ആനക്കോട്ടയിലെ പുന്നത്തൂർ കോവിലകത്തെ ചരിത്ര സ്മാരകമായി സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി.</p>



<p class="wp-block-paragraph">ഗുരുവായൂർ ദേവസ്വത്തിന്റെ ആനകളുടെ സംരക്ഷണത്തിനും ക്ഷേമത്തിനും പ്രത്യേക പ്രാധാന്യം നൽകുമെന്ന് പറഞ്ഞ മന്ത്രി, ആനകളുടെ താമസ സൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളും മെച്ചപ്പെടുത്തുമെന്നും അറിയിച്ചു. പാദരോഗം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദഗ്ധ വെറ്ററിനറി ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.</p>



<p class="wp-block-paragraph">ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, റവന്യൂ-ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം, ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ്, മനോജ് ബി. നായർ, എം.യു. ഷിനിജ, അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, റവന്യൂ-ദേവസ്വം ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.</p>



<p class="wp-block-paragraph">ഗുരുവായൂർ ക്ഷേത്രത്തെ ആധുനിക സൗകര്യങ്ങളോടുകൂടിയ ലോകോത്തര തീർത്ഥാടന കേന്ദ്രമാക്കി മാറ്റാനുള്ള വികസന കാഴ്ചപ്പാടിന്റെ ഭാഗമായാണ് പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.</p>
<p>&lt;p&gt;The post <a rel="nofollow" href="https://guruvayooronline.com/2026/06/15/%e0%b4%a6%e0%b5%bc%e0%b4%b6%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a1%e0%b4%bf%e0%b4%9c%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%bd-%e0%b4%9a%e0%b4%bf%e0%b4%b1%e0%b4%95/">ദർശനത്തിന് ഡിജിറ്റൽ ചിറക്; വിർച്വൽ ക്യൂവുമായി വികസന കുതിപ്പിലേക്ക് ഗുരുവായൂർ&#8221;</a> first appeared on <a rel="nofollow" href="https://guruvayooronline.com">guruvayoorOnline.com | Guruvayur Temple</a>.&lt;/p&gt;</p>
]]></content:encoded>
					
					<wfw:commentRss>https://guruvayooronline.com/2026/06/15/%e0%b4%a6%e0%b5%bc%e0%b4%b6%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a1%e0%b4%bf%e0%b4%9c%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%bd-%e0%b4%9a%e0%b4%bf%e0%b4%b1%e0%b4%95/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
		<post-id xmlns="com-wordpress:feed-additions:1">24608</post-id>	</item>
	</channel>
</rss>
