ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കിഴക്കേ നടയിൽ ദീപസ്തംഭത്തിന് സമീപത്തുനിന്ന് ദർശനം നടത്തുന്നതിനുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ അയവ് വരുത്തി പുതിയ ക്രമികരണങ്ങൾ ഏർപ്പെടുത്തി.
ഭക്തജനങ്ങൾക്ക് കിഴക്കും, തെക്കും പടിഞ്ഞാറും നടകളിലൂടെ വരാനും തിരികെ പോകാനും സൗകര്യമേർപ്പെടുത്തണമെന്ന് ബന്ധപ്പെട്ട സെക്യൂരിറ്റി ജീവനക്കാർക്കും ക്ഷേത്രം ഡിഎ യ്ക്കും നിർദ്ദേശം നൽകി. ക്ഷേത്രം ഭരണസമിതി അംഗങ്ങളും അഡ്മിനിസ്ട്രേറ്ററുമായി ചർച്ച നടത്തിയ ശേഷമാണ് ഇപ്രകാരം നിർദ്ദേശം നൽകിയത്.
പടിഞ്ഞാറേ നടയിൽ നിന്ന് കുളത്തിനു സമീപത്തുകൂടെ കിഴക്കേനടയിലേക്കു തിരിച്ചു പോകാൻ അനുവദിയ്ക്കില്ല. കിഴക്കേ നടയിൽ ദീപസ്തംഭത്തിനു സമീപത്തും നടപ്പന്തലുകളിലും ആൾകൂട്ടം ഉണ്ടാകാതിരിക്കാൻ വേണ്ട നിയന്ത്രണങ്ങൾ തുടരും എന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ ബി മോഹൻദാസ്, അഡ്മിനിസ്ട്രേറ്റർ എസ് വി ശിശിർ എന്നിവർ അറിയിച്ചു.