ഗുരുവായൂര്‍ : ഗജരാജൻ ഗുരുവായൂര്‍ കേശവന് ഏകാദശി പ്രണാമം അര്‍പ്പിച്ചു . രാവിലെ തിരുവെങ്കിടം ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ഗജഘോഷ യാത്ര ക്ഷേത്രം പ്രദിക്ഷണത്തിനു ശേഷം തെക്കെ നടയിലുള്ള കേശവന്റെ പ്രതിമയ്ക്ക് മുന്നില്‍ സമാപിച്ചു. ഗജരാജന്‍ കേശവന്റെ ചിത്രം ആലേഖനം ചെയ്ത കോലം വഹിച്ചുപത്മനാഭൻ വഹിച്ചു . ഗുരുവായുരപ്പന്റെ ചിത്രം വഹിച്ചു ബലറാമും ഗോപീകൃഷ്ണനും പറ്റാനകളായി .
തുടര്‍ന്ന് പത്മനാഭൻ ഗജരാജ പ്രതിമയില്‍ പുഷ്പ വൃഷ്ടി നടത്തി. ഇതേസമയം പ്രതിമയ്ക്ക് അഭിമുഖമായി അണിനിരന്ന മറ്റു കൊമ്പന്മാര് തുമ്പിക്കൈ കൈ ഉയര്‍ത്തി പ്രണാമം അര്‍പ്പിച്ചു .
ഗുരുവായൂരപ്പന്റെ ആന തറവാട്ടിലെ പിടിയാനകള്‍ അടക്കം 22 ആനകളാണ് ഗജരാജൻ കേശവന് പ്രണാമമർപ്പിക്കാൻ എത്തിയിരുന്നത്. 60 വർഷത്തോളം ഗുരുവയൂരപ്പനു വേണ്ടി സേവനമനുഷ്ഠിച്ച കേശവന് ആന ,
1976 ൽ ഏകാദശി ദിവസമായ ഡിസംബർ 2 നാണ് ഗജരാജൻ കേശവൻ ചരിഞ്ഞത്. 72 വയസ്സായിരുന്ന കേശവൻ, 60 വർഷത്തോളം ഗുരുവയൂരപ്പനു വേണ്ടി സേവനമനുഷ്ഠിച്ചു. ചെരിഞ്ഞ ഒരു ആനയെ എല്ലാ വര്‍ഷവും ആദരിക്കുന്നത് തന്നെ അപൂർവ്വ കാഴ്ചയാണ്.
ദേവസ്വം ചെയർമാൻ അഡ്വ കെ ബി മോഹൻദാസ് ഭരണസമിതി അംഗങ്ങളായ എ വി പ്രശാന്ത്, പി ഗോപിനാഥ്, ഉഴമലക്കൽ വേണുഗോപാൽ, കെ കെ രാമചന്ദ്രന്, അഡ്മിനിസ്ട്രേറ്റർ എസ് വി ശിശിർ, ഡെപ്യുട്ടി അഡ്മിനിസ്ട്രേറ്റർ കെ ആർ സുനിൽ കുമാർ എന്നിവർ സംബന്ധിച്ചു.